Friday, May 17, 2024
keralaNews

ഡിജിപി ബി സന്ധ്യയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍. ദിലീപ്

കൊച്ചി:തനിക്കെതിരായ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡിജിപി ബി സന്ധ്യയാണെന്ന് നടന്‍ ദിലീപ്. നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് എഡിജിപിയായിരുന്ന ബി. സന്ധ്യ നേരിട്ടാണ് അന്വേഷിച്ചിരുന്നത്.

തെളിവുകള്‍ കെട്ടിചമയ്ക്കുന്നതിനും പേരും പ്രശസ്തിയും കിട്ടുന്നതിന് വേണ്ടി നിരപരാധികളെ കേസിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ട്രാക്ക് റെക്കോഡുളള ഉദ്യോഗസ്ഥയാണ് സന്ധ്യയെന്ന് കേട്ടിട്ടുണ്ട്.പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമാണ് തനിക്ക് ബാലചന്ദ്രകുമാറുമായി ഉളളതെന്ന് ദിലീപ് പറയുന്നു.

2015 ലാണ് ചിത്രത്തിനായി ടൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തിയത്. ഈ ചിത്രത്തില്‍ തിരക്കഥ എഴുതാമെന്ന് ഏറ്റിരുന്നുവെങ്കിലും കൃത്യസമയത്ത് നടന്നില്ല.പിന്നീട് ഇയാള്‍ ചിത്രം സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും താന്‍ ഇത് സമ്മതിക്കുകയും ആയിരുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണെന്ന് ഇയാള്‍ പറഞ്ഞുപരത്തുകയും, ബിഷപ്പിന് നല്‍കാന്‍ പണം വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഒടുവില്‍ പള്ളിയുടെ ആവശ്യത്തിനെന്ന പേരില്‍ സൂരജില്‍ നിന്നും 50,000 രൂപ വാങ്ങി.

ഇത് പള്ളിയില്‍ ചിലവാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും അയച്ചു.ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ കടബാദ്ധ്യതകള്‍ പരിഹരിക്കാന്‍ സഹായിക്കണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബ്ലോക്ക് ചെയ്തെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.