ചെമ്മലമറ്റം ടൗണിലെ ഓട്ടോ ഡ്രൈവർ ജോർജ് ചേട്ടൻ ഓർമ്മയായി.
ചെമ്മലമറ്റം മടത്തുംപടി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന ജോർജ് ചേട്ടൻ ഓർമ്മയായി.എപ്പോഴും – നിറപുഞ്ചരിയുമായി ഓട്ടോ കളത്തിൽ – നിറഞ്ഞ് നിന്നിരുന്ന ജോർജ് ചേട്ടൻ ചെമ്മലമറ്റത്തിന്റെ നിറ സാനിധ്യമായിരുന്നു.അദ്ദേഹവും – സെൻ ജോർജ് എന്ന ഓട്ടോയും ചെമ്മലമറ്റത്തിന്റെ അഭാജ്യ ഘടകമായിരുന്നു . പ്രത്യകിച്ച് ആത്മിയ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ മാസവും – അദ്ദേഹം നേതൃർത്വം നല്കി. നിരവധി ആളുകൾ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിന് പോകുമായിരുന്നു.നിരവധി ആളുകൾ അദ്ദേഹത്തിന്റെ പ്രാർത്ഥനാ ശക്തിയിലുടെ ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ട് എല്ലാ ദിവസവും പരിശുദ്ധ കുർബ്ബാനയിൽ മുടങ്ങാതെ അദ്ദേഹം പങ്കെടുക്കുമായിരുന്നു.ക്യാൻസർ എന്ന രോഗം അദ്ദേഹത്തെ കീഴടക്കിയപ്പോഴും അദ്ദേഹം പുഞ്ചരിയോടെ – സഹനത്തെ സ്വീകരിച്ചു.ദൈവം ഒരുക്കിയ വിലപെട്ട സമ്മാനം സ്വന്തമാക്കാൻ സ്വർഗ്ഗീയ പിതാവിന്റെ പക്കലേക്ക് അദ്ദേഹം യാത്രയായി ദൗതികശരീരം ഇന്ന് കല്ലറങ്ങാട്ടുള്ള ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാരം ഞായർ രാവിലെ 11.30 ന് വീട്ടിൽ ആരംഭിച്ച് തിടനാട് സെൻ ജോസഫ് ദേവാലയ സെമിത്തേരിയിൽ.