Wednesday, May 15, 2024
keralaNews

കോടതി വളപ്പില്‍വച്ച് സാക്ഷി പറയാനെത്തിയ ആളെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു.

തിരുവനന്തപുരം: കോടതി വളപ്പില്‍വച്ച് സാക്ഷി പറയാനെത്തിയ ആളെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു. വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് കുത്തിയത്. 2014ല്‍ പേരൂര്‍ക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വിമലും ജോസും. ഇരുവരും ജാമ്യത്തിലായിരുന്നു.

ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി (പതിനൊന്ന്) കേസ് പരിഗണിക്കുമ്പോള്‍ സാക്ഷി പറയാനെത്തിയ സന്ദീപിനെയാണ് കോടതി വളപ്പില്‍ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്ത് കുത്തിയത്. പൊലീസെത്തി വിമലിനെ അറസ്റ്റു ചെയ്തു. സന്ദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് ആറു തുന്നലിടേണ്ടിവന്നു. എറണാകുളത്തുനിന്നാണ് മഹസര്‍ സാക്ഷിയായ സന്ദീപ് സാക്ഷി പറയാനെത്തിയത്.