Thursday, May 9, 2024
NewsUncategorized

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; സി പി എം പഞ്ചായത്തംഗം അറസ്റ്റിൽ

  • അറസ്റ്റിലായത്  സി പി എം പഞ്ചായത്ത്  അംഗം 
  • ഭർത്താവിനെ കൊല്ലാനും ശ്രമിച്ചു.
  • സംഭവത്തിൽ മൂന്ന് പേർ പിടിയിൽ 
വണ്ടൻമേട് :  കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗം കൂടിയായ  ഭാര്യ അറസ്റ്റിൽ. വണ്ടന്‍മേട് പഞ്ചായത്ത് 11- അച്ചംകാനം വാർഡ് സി പി എം .അംഗം സൗമ്യ സുനിലാണ്
അറസ്റ്റിലായത്.                                                                                                           
ഭര്‍ത്താവിന്‍റെ വാഹനത്തില്‍  രഹസ്യമായി എംഡിഎംഎ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു.  ആദ്യം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി എറണാകുളത്തുള്ള ക്വട്ടേഷന്‍കാരെ ചുമതലപ്പെടുത്തി. എന്നാല്‍ പോലീസ് പിടികൂടുമെന്ന ഭയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ആലോചിച്ചു.ഇതും വേണ്ടെന്ന് വച്ചാണ് എംഡിഎംഎ ഭര്‍ത്താവിന്‍റെ വാഹനത്തില്‍ ഒളിപ്പിച്ചു വച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിച്ചത്. മയക്കുമരുന്ന് ഒളിപ്പിച്ച് വച്ച ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം പോലീസില്‍ വിളിച്ചു പറഞ്ഞത്. പോലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപാനിയോ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളോ അല്ലെന്ന് പോലീസ് മനസിലാക്കി.
തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി പുറത്തായത്.സൗമ്യയെയും കൂട്ടുപ്രതികളായ എറണാകുളം സ്വദേശികളായ ഷാനവാസ്, ഷെഫിന്‍ എന്നിവരെയും പിടികൂടി. സൗമ്യയുടെ കാമുകന്‍ വിനോദ് സൗദിയിലാണ്.ഭര്‍ത്താവിനെ ജയിലിലാക്കിയതിന് ശേഷം കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെയൊക്കെ ചെയ്തതെന്ന്   ഇവർ പറഞ്ഞു.