Saturday, April 27, 2024
NewsSportsworld

ഓസ്‌ട്രേലിയന്‍ പേസര്‍ വിരമിച്ചു

ക്രൈസ്റ്റ്ചര്‍ച്ച്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്‌നര്‍വിരമിക്കല്‍ പ്രഖ്യാപിച്ചു. തീരുമാനം അറിയിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ 37-കാരന്‍ കണ്ണീരണിഞ്ഞാണ് തീരുമാനം അറിയിച്ചത് . കിവീസിനായി 67 ടെസ്റ്റ് കളിച്ചിട്ടുള്ള വാഗ്‌നര്‍ റെഡ്‌ബോള്‍ ക്രിക്കറ്റിലെ അവരുടെ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനക്കാരനാണ്.

27 ശരാശരിയില്‍ 260 വിക്കറ്റുകളാണ് വാഗ്‌നര്‍ നേടിയത്. ഇടം കൈയന്‍ ബൗളര്‍ ടീമിലുണ്ടായിരുന്ന 64 മത്സരങ്ങളില്‍ 32ലും കിവീസിനൊപ്പമായിരുന്നു വിജയം. ഈ മത്സരങ്ങളില്‍ നിന്ന് മാത്രം 143 വിക്കറ്റുകളാണ് വാഗ്‌നര്‍ നേടിയത്.പരിശീലകന്‍ ഗ്യാരി സ്റ്റെഡുമായുള്ള ആശയ വിനിമയത്തിന് ശേഷമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരത്തെ ടീമില്‍ പരിഗണിക്കില്ലെന്ന് കോച്ച് വ്യക്തമാക്കിയിരുന്നു. സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വെല്ലിംഗ്ടണിലെ ആദ്യ മത്സരത്തില്‍ വാഗ്‌നറെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിലും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പേസറുടെ പ്രഖ്യാപനം. നിങ്ങള്‍ എല്ലാം നല്‍കിയ ഒരു ഗെയിമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുക എന്ന തീരുമാനം എടുക്കുന്നത് ഏറെ കഠിനമാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറിനില്‍ക്കാനുള്ള സമയമാണിത്.

ടീമിനെ മുന്നോട്ട് പോകാന്‍ അതാണ് നല്ലത്. ടീമിലുണ്ടായിരുന്ന ഓരോ നിമിഷവും ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. ടീമെന്ന നിലയില്‍ നമ്മള്‍ നേടിയതിനെല്ലാം അഭിമാനമുണ്ട്. എന്റെ കരിയറിലുണ്ടായ സൗഹൃദങ്ങളും ബന്ധങ്ങളുമാണ് ഞാന്‍ ഏറ്റവും വിലമതിക്കുന്നത്, ഒപ്പം കളിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

കരിയറിലുടനീളം ചാലക ശക്തിയായി തന്നെ പിന്തുണച്ച ഭാര്യ ലാനയ്ക്കും കുട്ടികള്‍ക്കും നന്ദി പറയുന്നതായും വാഗ്‌നര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ദക്ഷിണാഫ്രിക്കയിലായിരുന്നു വാഗ്‌നറുടെ ജനനം. പിന്നീട് കിവീസിലേക്ക് കുടിയേറിയ താരം 2008 മുതല്‍ ഒട്ടാഗോയില്‍ ആഭ്യന്തര ക്രിക്കറ്റിന് തുടക്കമിട്ടു. 2012ലാണ് താരം ബ്ലാക്ക് ക്യാപ്‌സിനായി അരങ്ങേറുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.