Sunday, May 12, 2024
indiaNewsworld

ഒളിമ്പിക്‌സില്‍ സ്‌കേറ്റ് ബോര്‍ഡില്‍ സ്വര്‍ണവും വെള്ളിയും നേടിയ താരങ്ങള്‍ക്ക് വയസ് 13.

പ്രായത്തിലൊന്നും വലിയ കാര്യമില്ലെന്ന് ഒരുപക്ഷേ ഇത്തവണത്തെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണുന്നവരെങ്കിലും സമ്മതിക്കും.ഇത് ആദ്യമായി ഒളിമ്പിക്‌സിലെ മത്സര ഇനമായി മാറിയ സ്‌കേറ്റ്‌ബോര്‍ഡില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയ താരങ്ങളുടെ പ്രായം വെറും 13 വയസ്. ജപ്പാന്റെ മോമിജി നിഷിയയും ബ്രസീലിന്റെ റെയ്‌സ ലീലിനും ആണ് യഥാക്രമം സ്വര്‍ണവും വെളളിയും സ്വന്തമാക്കിയത്. വെങ്കലം നേടിയ ജപ്പാന്റെ തന്നെ ഫ്യൂന നകായാമയുടെ പ്രായം 16.15.26 പോയിന്റ് നേടിയാണ് നിഷിയ സ്വര്‍ണം കരസ്ഥമാക്കിയത്. റെയ്‌സ 14.64ഉം ഫ്യൂന 14.49 പോയിന്റും സ്വന്തമാക്കി.45 സെക്കന്‍ഡ് വരെയാണ് ഒരു മത്സരാര്‍ത്ഥിക്ക് നല്‍കുന്ന സമയപരിധി. ഈ സമയപരിധിയില്‍ പരമാവധി അഞ്ചു തവണവരെ ഒരു ട്രിക്ക് ഇവര്‍ക്ക് പുറത്തെടുക്കാം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന താരം വിജയിക്കും.സ്‌കേറ്റ്‌ബോര്‍ഡിനെ കൂടാതെ സര്‍ഫിംഗ്, സ്‌പോര്‍ട്‌സ് ക്ലൈംബിംഗ്, കരാട്ടെ എന്നിവയും ഇത്തവണ ഒളിമ്പിക്‌സില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്.