Sunday, May 19, 2024
keralaLocal NewsNews

എരുമേലിയില്‍ കടമുറികളുടെ ലേലം നടന്നില്ല.

എരുമേലി:നിയമാനുസൃതമുള്ള സംവരണം പാലിക്കാതെ കടമുറികള്‍ ലേലം ചെയ്യാനുള്ള എരുമേലി ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഇന്ന് നടത്താന്‍ തീരുമാനിച്ച ലേലം മാറ്റിവച്ചു.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റിനുള്ളിലെ രണ്ടു കടമുറികളുടെ ലേലമാണ് പഞ്ചായത്ത് നടത്താന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ കട മുറികളുടെ ലേലത്തില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് വാടകയില്‍ ഉണ്ടായതാണ് ലേലം മാറ്റിവയ്ക്കാന്‍ കാരണമെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.15 ഓളം പേരാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത് .വാടകയിലെ വര്‍ദ്ധനവ് കാരണം ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ തയ്യാറായില്ലെന്നും അധികൃതര്‍ പറഞ്ഞു.അതുകൊണ്ട് ലേലം മാറ്റിവയ്ക്കുകയായിരുന്നു.തുക കുറച്ച് ലേലം ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്നും അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ 11.30ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ലേലം നടന്നത്.പഞ്ചായത്തിലെ കടമുറികള്‍ ലേലം ചെയ്യുമ്പോള്‍ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ സംവരണം പാലിക്കണമെന്ന് സംസ്ഥാന ഹൈക്കോടതിയുടെയും,ഓംബുഡ്‌സ്മാന്‍ന്റേയും ഉത്തരവുകളും,എരുമേലി ഗ്രാമ പഞ്ചായത്ത് മുന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും നിലനില്‍ക്കുമ്പോഴാണ് എരുമേലി ഗ്രാമപഞ്ചായത്ത് കടമുറികളുടെ ലേലം നടത്തുന്നതെന്ന് കാട്ടി എരുമേലി കനകപ്പലം സ്വദേശി ബിജു വഴിപറമ്പില്‍ പരാതി നല്‍കിയിരുന്നു.ഇത് സംബന്ധിച്ച് ‘കേരള ബ്രേക്കിംഗ് ന്യൂസ് ഇന്നലെ വിശദമായ വാര്‍ത്ത നല്‍കിയിരുന്നു.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് -20,എരുമേലി ചന്ത -5,മുക്കൂട്ടുതറ -36,എരുമേലി കനകപ്പലം -2 എന്നിങ്ങനെ എരുമേലി ഗ്രാമപഞ്ചായത്തില്‍ 63 കടമുറികളാണ് നിലവിലുള്ളത്.ഗ്രാമപഞ്ചായത്ത് ലേലം ചെയ്യുന്ന കടമുറികള്‍ ലേലത്തില്‍ എടുക്കുന്നവര്‍ തന്നെ കച്ചവടം നടത്തണമെന്ന് വ്യവസ്ഥയുണ്ട്.എന്നാല്‍ കടമുറികള്‍ ലേലത്തില്‍ ഏറ്റെടുക്കുന്ന പലരും വലിയ തുകയ്ക്ക് മറിച്ചു നല്‍കു കയാണെന്നും പരാതികളുണ്ട്.എന്നാല്‍ കടകളുടെ ലേലത്തില്‍ നിയമാനുസൃതമുള്ള സംവരണം നടപ്പിലാക്കുന്നതിനായി ഉന്നതാധികാര സമീപിക്കുമെന്നും ബിജു വഴിപറമ്പില്‍ പറഞ്ഞു.