Saturday, May 18, 2024
keralaNewsObituary

ആലപ്പുഴ ജില്ലയില്‍ രണ്ടിടങ്ങളിലായി കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ തിരയില്‍പെട്ടു മരിച്ചു.

ആലപ്പുഴ ജില്ലയില്‍ രണ്ടിടങ്ങളിലായി കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ തിരയില്‍പെട്ടു മരിച്ചു. അന്ധകാരനഴിയില്‍ രണ്ടുപേരും, ചെല്ലാനം ഹാര്‍ബറിനു സമീപം ഒരാളുമാണു മരിച്ചത്. ഇന്നലെ വൈകിട്ട് 5നും 6നു ഇടെയായിരുന്നു രണ്ട് അപകടങ്ങളും. ചങ്ങനാശേരി മാമ്മൂട് ശാന്തിപുരം അമ്പാടിയില്‍ വിനയചന്ദ്രന്റെയും തങ്കമ്മയുടെയും മകന്‍ ആകാശ് (26), എരമല്ലൂര്‍ പാണപറമ്പ് ശിവശങ്കരന്റെയും ശോഭനയുടെയും മകന്‍ ആനന്ദ് (25) എന്നിവരാണ് അന്ധകാരനഴിയില്‍ മരിച്ചത്. ഇവരുടെ സുഹൃത്ത് അനൂപിനെ (25) ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എഴുപുന്ന വാടക്കകത്ത് മുണ്ടുപറമ്പ് സുരേഷ് കുമാറിന്റെയും സുവര്‍ണയുടെയും ഏക മകന്‍ ആശിഷ്(18) ആണ് ചെല്ലാനം ഹാര്‍ബറിനു സമീപം മരിച്ചത്.തുറവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആകാശ്, ആനന്ദ്, അനൂപ്, ശ്രീരാജ് എന്നിവര്‍ ഇന്നലെ വൈകിട്ടാണ് അന്ധകാരനഴി ബീച്ചിലെത്തിയത്. ശ്രീരാജ് ഒഴികെയുള്ള 3 പേരും കുളിക്കാനിറങ്ങുകയും തിരയില്‍ പെടുകയുമായിരുന്നു. ശ്രീരാജ് ഒച്ചവച്ചതോടെ ബീച്ചിലുണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ആകാശിനെ കരയ്‌ക്കെത്തിച്ചു. പിന്നാലെ പട്ടണക്കാട് പൊലീസെത്തി ആനന്ദിനെയും അനൂപിനെയും കരയിലെത്തിച്ചു.

എഴുപുന്നയില്‍ നിന്ന് ആശിഷ് ഉള്‍പ്പെടെ 8 പേര്‍ അടങ്ങുന്ന സംഘമാണ് ചെല്ലാനം ഹാര്‍ബറിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയത്. പള്ളിപ്പുറം എന്‍എസ്എസ് കോളജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ആശിഷ്.