Friday, May 17, 2024
keralaNews

അഭയ കേസ് ;അടക്ക രാജുവിന്റെ നീതിബോധത്തിന് മുന്‍പില്‍ സല്യൂട്ട്

കള്ളനായ കായംകുളം കൊച്ചുണ്ണിയെ പൂജിക്കുന്ന നാട്ടില്‍ ഇതാ ഉന്നതമായ നീതിബോധവും മാനവികതയുമായി ഒരു കള്ളന്‍. എല്ലാവരും നന്നായി ഉറങ്ങുന്ന പുലര്‍ച്ച മുന്നരയ്ക്കും നാലരയ്ക്കും ഇടയില്‍ മാത്രമേ താന്‍ ജീവിതത്തില്‍ കക്കാനിറങ്ങിയിട്ടുള്ളൂവെന്ന് അഭയ കേസിലെ ജഡ്ജിയോട് കള്ളന്‍ അടക്കാ രാജു പറഞ്ഞതാണ് കേസിലെ നിര്‍ണ്ണായകമായ മൊഴി.
കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ രാമന്‍ പിള്ള സാറിന്റെ മണിക്കൂറുകള്‍ നീണ്ട ക്രോസ്സ് എക്സാമിനഷനിലും പതറാതെ സാക്ഷിമൊഴി വ്യക്തമായി പറഞ്ഞുവെച്ച അടക്കാ രാജു കേസില്‍ നിര്‍ണ്ണായകാമായിരുന്നു.‘ എന്നെ വിലയ്ക്ക് വാങ്ങാന്‍ ഇഷ്ടം പോലെ കോടികളാണ് ഓഫര്‍ ചെയ്തത്, ഒരു പൈസ പോലും ഞാന്‍ വാങ്ങിയില്ല. ഇന്നും ഞാന്‍ ഈ 3 സെന്റ് സ്ഥലത്ത് കോളനിയിലാണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി. ഞാന്‍ ഹാപ്പിയാ” ഇന്ന് ഞാന്‍ കള്ള് കുടിക്കും അടക്ക രാജു . പറഞ്ഞു.സിസ്റ്റര്‍ അഭയ താമസിക്കുന്ന കോണ്‍വെന്റിന്റെ മുകളില്‍ സ്ഥാപിച്ച മിന്നല്‍ രക്ഷ ചാലകത്തിലെ ചെമ്പു കമ്പി മോഷ്ടിക്കാനാണ് അടക്കാ രാജു രാവിലെ കോണ്‍വെന്റില്‍ എത്തിയത്. മൂന്ന് ദിവസങ്ങളായി മോഷണം നടത്തി അവസാന ദിവസം എത്തിയപ്പോഴാണ് കോണ്‍വെന്റില്‍ നിന്നും ടോര്‍ച്ച് തെളിച്ചുകൊണ്ട് ഫാദര്‍ കൊട്ടൂരാനും, പിതൃക്കയിലും ഇറങ്ങി വരുന്നത് കണ്ടുവെന്ന് ചെമ്പു കമ്പി കള്ളന്‍ മൊഴി നല്‍കിയത്.അന്നത്തോടെ മോഷണം ഉപേക്ഷിച്ച രാജു തടി വെട്ടിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. വൈദികനും കന്യാസ്ത്രീയ്ക്കും ശിക്ഷ ഉറപ്പാക്കിയത് ‘അടക്കാ രാജുവിന്റെ മൊഴിയാണ് .സിസ്റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്ക്കാ രാജു. അഭയയ്ക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. നീതികിട്ടിയില്ലേ, തനിക്ക് അത് മതിയെന്നും അടയ്ക്കാ രാജു വ്യക്തമാക്കി.