Friday, May 17, 2024
keralaNews

അകാലത്തില്‍ വിധി കവര്‍ന്ന സൂരജിനും മിഥുനയ്ക്കും കണ്ണീരോടെ വിട

അകാലത്തില്‍ വിധി കവര്‍ന്ന സൂരജിനും മിഥുനയ്ക്കും കണ്ണീരോടെ വിട നല്‍കി നാട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് സൂരജും മിഥുനയും വിവാഹിതരായത്. സെപ്റ്റംബര്‍ അഞ്ചിന് സൂരജ് വാഹനാപകടത്തില്‍ മരിച്ചു. പിന്നാലെ ഞായറാഴ്ചയോടെ മിഥുനയെ വീടിന് സമീപത്തെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് സൂരജിന് അന്ത്യവിശ്രമമൊരുക്കിയതിന് അടുത്ത് മിഥുനയെയും സംസ്‌കരിച്ചു. മരണാനന്തര പരിശോധനയില്‍ മിഥുനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടുത്ത് നിന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോലും ബന്ധുക്കള്‍ക്ക് ആയില്ല.

തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മിഥുനയെ നഴ്‌സിങ് പരിശീലനത്തിന് എത്തിച്ച് മടങ്ങവേയാണ് മുട്ടത്തറ കല്ലുംമൂട്ടില്‍ വച്ച് അമിത വേഗതയില്‍ എത്തിയ കാര്‍ സൂരജ് സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ സൂരജ് മരിച്ചു.ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനംനൊന്ത് കഴിഞ്ഞിരുന്ന മിഥുനയ്ക്ക് വീട്ടുകാര്‍ വളരെയേറെ കരുതല്‍ നല്‍കിയിരുന്നു. പക്ഷേ മനോവിഷമത്തില്‍ മിഥുന ജീവനൊടുക്കുകയായിരുന്നു.