Friday, May 17, 2024
keralaNews

സ്വപ്ന സുരേഷ് പലവട്ടം ക്ലിഫ് ഹൗസില്‍ വന്നിരുന്നു ;മുഖ്യമന്ത്രി.

സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന മൊഴിയില്‍ മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു നിയമനമെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ക്ലിഫ് ഹൗസില്‍ സ്വപ്ന സുരേഷ് പലവട്ടം വന്നിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിച്ചത്. കോണ്‍സുലര്‍ ജനറല്‍ വരുമ്പോഴെല്ലാം മിക്കവാറും ഇവര്‍ കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോ തുടങ്ങിയെന്ന് തനിക്കറിയില്ല. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ ആണ് സ്വപ്നയെ അറിയാവുന്നത്. പരിചയവും അങ്ങനെ തന്നെ. സാധാരണ മര്യാദ അനുസരിച്ചാണ് കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെട്ടിരുന്നത്.ശിവശങ്കറിനെ ഇത്തരത്തില്‍ ചുമതലപ്പെടുത്തിയോ എന്ന കാര്യം ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ ഓഫിസില്‍ ആരെയാണ് ബന്ധപ്പെടേണ്ടത് എന്നു എന്നോട് ചോദിച്ചാല്‍ സാധാരണ ഗതിയില്‍ ഞാന്‍ ശിവശങ്കറിന്റെ പേര് തന്നെയാവും പറയുക. അതില്‍ അതിശയമില്ല. സാധാരണ നിലയില്‍ മുഖ്യമന്ത്രിയും കോണ്‍സുലര്‍ ജനറലും തമ്മില്‍ കാണുന്നതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.