Wednesday, May 15, 2024
indiakeralaNews

സ്വന്തമായി തപാല്‍ പിന്‍കോഡുള്ള രണ്ട് കേന്ദ്രങ്ങള്‍ ശബരിമലയും ,രാഷ്ട്രപതി ഭവനും

sunday special
[email protected].

പൂര്‍വ്വതകളുടെ സവിശേഷതകളുമായി രണ്ട് തപാല്‍ കേന്ദ്രങ്ങള്‍ .രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍കോഡുള്ള പ്രധാനപ്പെട്ട രണ്ട് കേന്ദ്രങ്ങളാണ് പത്തനംതിട്ട ജില്ലയിലെ ശ്രീ ശബരിമല അയ്യപ്പക്ഷേത്രവും, രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനും.മണ്ഡല മകര വിളക്ക് കാലത്ത് മാത്രം ഏതാണ്ട് മൂന്ന് മാസക്കാലം ശബരിമല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പിന്‍കോഡാണ് 689713.ഈ കാലയളവിന് ശേഷം സന്നിധാനത്തെ പിന്‍കോഡും തപാല്‍ ഓഫീസും താത്ക്കാലികമായി നിര്‍ത്തുകയും ചെയ്യും.സന്നിധാനത്തെ തപാല്‍ ഓഫീസിന് പിന്നെയുമുണ്ട് ഏറെ പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര.രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്.ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും.പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര എടുക്കുകയൊള്ളൂ. ഈ തപാല്‍ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറികളിലുമുണ്ട് പിന്നെയും ഒരുപാട് കൗതുകങ്ങള്‍.

നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ
ലഭിക്കുന്നത്.ഉദ്ദിഷ്ടകാര്യലാഭത്തിനും,ആകുലതകള്‍ പങ്കുവെച്ചും,പ്രണയം പറഞ്ഞുമുള്ള കത്തുകള്‍. ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകള്‍ തുടങ്ങി ഒരുവര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയയ്ക്കുന്നത്. ഈ കത്തുകളും, മണിഓര്‍ഡറുകളുടെ   അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെ വരുന്നത്. ഉത്സവകാലം കഴിഞ്ഞാല്‍ അയ്യപ്പനുള്ള കത്തുകളും മണിഓര്‍ഡറുകളും വടശ്ശേരിക്കര പോസ്റ്റോഫീസില്‍ എത്തിക്കും.അവിടെനിന്ന് പമ്പയിലെ ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചതിനുശേഷം സന്നിധാനത്തേക്ക് കാല്‍നടയായി കൊണ്ടുവരും. 1984ലാണ് സന്നിധാനത്ത് തപാല്‍ഓഫീസ് ആരംഭിക്കുന്നത്.അതിനുമുന്‍പ് കുമളി, തേക്കടി വഴി കാനനപാതയിലുടെ കാല്‍നടയായാണ് അയ്യപ്പനുള്ള അഞ്ചലുകള്‍(കത്തുകള്‍) വന്നിരുന്നത്. സ്വാമി വേഷത്തില്‍ സന്നിധാനം പശ്ചാത്തലമാക്കിയുള്ള സ്വന്തം ഫോട്ടോ പതിപ്പിച്ച തപാല്‍സ്റ്റാമ്പ് തയ്യാറാക്കുന്നതാണ് അതിലൊന്ന്.

തപാല്‍വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയില്‍പ്പെടുത്തിയാണിത്. 300രൂപ നല്‍കിയാല്‍ 16 സ്റ്റാമ്പുകളുള്ള ഒരുഷീറ്റ് ലഭിക്കും. കത്തുകളയക്കാനും സ്റ്റാമ്പ് ശേഖരത്തിനും പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനും ഇതുപയോഗിക്കാം. നിരവധിപേരാണ് സ്വന്തം മുഖം സ്റ്റാമ്പിലാക്കാന്‍ ഇവിടെ എത്തുന്നത്. അതിനുപുറമെ വിവിധ കമ്പനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണിഓര്‍ഡര്‍ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം തുടങ്ങിയവയും സന്നിധാനം തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ അടക്കം അഞ്ച് ജോലിക്കാരുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.നമ്മുടെ രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയുടെ ഭരണ നിര്‍വ്വഹണ ഓഫീസായ രാഷ്ട്രപതി ഭവനും ഇതെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇവിടെത്തെ പിന്‍കോഡ് 110004 ആണ്.ദില്ലി സംസ്ഥാനത്തിന്റെ സെന്‍ട്രല്‍ ദില്ലിയിലെ രാഷ്ട്രപതി ഭവനിലാണ് രാഷ്ട്രപതി ഭവന്‍ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് . ഇത് ഒരു സബ് ഓഫീസാണ്. സ്വീകര്‍ത്താക്കള്‍ക്ക് മെയില്‍ തരംതിരിക്കാനും പ്രോസസ്സ് ചെയ്യാനും വിതരണം ചെയ്യാനുമുള്ള ഒരു സൗകര്യമാണ് ഇവിടെയുള്ളത.് പോസ്റ്റ് ഓഫീസ് പിഒകള്‍ സാധാരണയായി നിയന്ത്രിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നത് ഇന്ത്യാ ഗവണ്‍മെന്റാണ് (ജിഒഐ). പിന്‍ കോഡ് രാഷ്ട്രപതി ഭവന്‍ പി.ഒ. ആണ് 110004 . ഈ പോസ്റ്റോഫീസ് ദില്ലി പോസ്റ്റല്‍ സര്‍ക്കിളിലെ ന്യൂ ഡെല്‍ഹി സെന്‍ട്രല്‍ പോസ്റ്റല്‍ ഡിവിഷന് കീഴിലാണ്. സന്‍സാദ് മാര്‍ഗ് ഹെഡ് പോസ്റ്റോഫീസാണ് ഈ സബ് ഓഫീസുമായി ബന്ധപ്പെട്ട ഹെഡ് പി.ഒ