പാവപ്പെട്ടയാളുകള്‍ക്ക് കൈത്താങ്ങായി പ്രവർത്തിക്കാൻ കഴിയണം;മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍.
1921ൽ പള്ളിയും , പള്ളിയോട് ചേർന്ന് ശവകോട്ടയും നിർമ്മിക്കുന്നതിനായി തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ ആജ്ഞപ്രകാരം സർക്കാർ ചീഫ് സെക്രട്ടറി എൻ. രാജരാമ രായർ രേഖാമൂലം അനുവാദം നൽകിയ കത്തും ഇവിടെ ഇന്നും സൂക്ഷിക്കുന്നതിന് അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.ചടങ്ങിൽ ശതാബ്ദിയോടനുബന്ധിച്ച് നവീകരിച്ച പള്ളിയുടെ ശതാബ്ദി സ്മാരക ശിലയും, ശതാബ്ദി സ്മാരക കവാടവും സമര്‍പ്പിച്ചു. നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം. എല്‍. എ. ശതാബ്ദി സഹായവിതരണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ബിജു ജോണ്‍ ചാലക്കുഴി ചരിത്ര അവതരണം നടത്തി. പള്ളിയുടെ പുരോഗതിയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് എരുമേലി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി 32 വര്‍ഷം പൂര്‍ത്തീകരിച്ച സഖറിയ ഡോമിനിക് ചെമ്പകത്തുങ്കലിനെ സമ്മേളനത്തില്‍ കാതോലിക്ക ബാവ ഉപഹാരം നല്‍കി ആദരിച്ചു. കൂടാതെ മുതിര്‍ന്ന വികാരിമാര്‍ക്കും, ഇടവകയിലെ മുതിര്‍ന്ന ആളുകള്‍ക്കും മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് ആദരവ് നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം ടി. എസ്. കൃഷ്ണകുമാര്‍, വാര്‍ഡംഗം സുനില്‍ ചെറിയാന്‍, ഇടവകയുടെ മുന്‍ വികാരിമാര്‍ ഫാ. ജോണ്‍ സാമുവേല്‍, ട്രസ്റ്റി കുര്യന്‍ പോള്‍ ചാലക്കുഴി, ജനറല്‍ കണ്‍വീനര്‍ ബിനോ ജോണ്‍ ചാലക്കുഴി, പബ്ലിസിറ്റി കണ്‍വീനര്‍ സി. പി. മാത്തന്‍, റോബിന്‍ സി. വര്‍ഗീസ്, എന്നിവര്‍ പ്രസംഗിച്ചു.