Friday, April 19, 2024
keralaNews

ശബരിമല തീർത്ഥാടകരുടെ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത 31ന് തുടങ്ങും

  • യാത്ര പകൽ സമയങ്ങളിൽ മാത്രം .

  •  കോയിക്കക്കാവിലും –  കാളകെട്ടിയിൽ കൂടുതൽ സൗകര്യമൊരുക്കണമെന്ന് നാട്ടുകാർ.

എരുമേലി: ശബരിമല തീർത്ഥാടകരുടെ എരുമേലി – കാളകെട്ടി  വഴിയുള്ള പരമ്പരാഗത കാനനപാത മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ഈ മാസം
31 തുടങ്ങുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.എരുമേലി വഴി നടന്ന്
കോയിക്കക്കാവിൽ എത്തുന്ന അയ്യപ്പഭക്തരെ വെളുപ്പിന് 5.30 മുതൽ  10. 30 വരെയാണ്  മാത്രമേ കടത്തിവിടുകയൊള്ളൂ.കാളകെട്ടിയിൽ എത്തുന്ന അയ്യപ്പഭക്തരെ രാവിലെ ആറ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയാവും കടത്തിവിടുക.പരമ്പരാഗത കാനനപാതയിൽ വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത മുന്നിൽ കണ്ട്  50,100  പേരുടെ സംഘങ്ങളായി തിരിച്ച്  വനപാലകരുടെ നേതൃത്വത്തിൽ  തന്നെയാണ്  കൊണ്ട് പോകുന്നതെന്നും എരുമേലി ഫോറസ്റ്റ് റേഞ്ചർ ഓഫീസർ  ജയകുമാർ പറഞ്ഞു.ശബരിമല ദർശനത്തിന് അറുപത്തി അയ്യായിരം പേർക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.ഇതിൽ വെർശ്വവൽക്യൂ വഴി ബുക്ക്  ചെയ്തിട്ടുള്ള  തീർത്ഥാടകരെയാണ്  യാത്രയ്ക്ക്  പ്രതീക്ഷിക്കുന്നത്.
കോയിക്കക്കാവിനും – കാളകെട്ടിക്കും  ഇടയിലുള്ള ചെക്ക് ഡാം കുടിവെള്ളത്തിനായി സജ്ജീകരിച്ചതായും അധികൃതർ പറഞ്ഞു.എന്നാൽ ഈ ചെക്ക് ഡാമിൽ ഇറങ്ങി കുളിക്കുന്ന തീർഥാടകർ ഒഴിവാക്കണമെന്നും വനംവകുപ്പ് ആവശ്യപ്പെടുന്നു.ശബരിമല തീർത്ഥാടകരുടെ എരുമേലി
– കാളകെട്ടി -അഴുത വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 ന്  വിശ്വഹിന്ദുപരിഷത്ത്,ശബരിമല അയ്യപ്പസേവാ സമാജം, ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നീ  സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ നിന്നും  കോയിക്കക്കാവിലേക്ക് ശരണയാത്ര നടത്തിയിരുന്നു.ശരണ യാത്രയെ ഇരുമ്പൂന്നിക്കരയിൽ പൊലീസ് തടയുകയും വിവിധ ഹൈന്ദവ സംഘടനയിൽപ്പെട്ട മൂന്ന് പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു .