Tuesday, May 14, 2024
keralaNewsObituary

ഇരട്ടനരബലി: കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും

ഇലന്തൂര്‍: ഇലന്തൂര്‍ നടത്തിയ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് നിലവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട പദ്മയുടെയും റോസ്ലിന്റെയും മൃതദേഹാവശിഷ്ടങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറുന്നത്.ഇലന്തൂരില്‍ നരബലിയ്ക്ക് ഇരയായ പദ്മയുടെ മൃതദേഹം വിട്ട് കിട്ടാന്‍ വൈകുന്നതിനെതിരെ കുടുംബം വീണ്ടും രണ്ട് തവണ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കാത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി പദ്മയുടെ മക്കള്‍ കൊച്ചിയില്‍ തുടരുകയാണ്. കടവന്ത്രയില്‍ താമസിക്കുന്ന പത്മം, തൃശ്ശൂരില്‍ താമസിക്കുന്ന റോസ്ലി എന്നിവരാണ് ഇലന്തൂരില്‍ ആഭിചാര ക്രിയകളുടെ ഭാഗമായുള്ള നരബലിയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികള്‍. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്. ഇയാളാണ് രണ്ട് സ്ത്രീകളേയും ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചത്.ഇരട്ടനരബലിയില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് . കേസില്‍ തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതിയായ ലൈല ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹര്‍ജ്ജി തള്ളിയിരുന്നു. ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവത്‌സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദര്‍ശകരുടെ പ്രവാഹമാണ്. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.