ചേനപ്പാടിയിൽ വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മുഖം മൂടി സംഘം തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.
വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പന്ത്രണ്ട് വയസുള്ള കുട്ടിയെ രണ്ടംഗ മുഖം മൂടി സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ എരുമേലി ചേനപ്പാടി കരിമ്പുകയം വാരിക്കാട്ട് നിസാമുദീന്റെ മകനെയാണ് തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ വായില്‍ തുണി തിരുകി സംഘം വീട്ടില്‍ നിന്നും 250 മീറ്റര്‍ ദൂരം കൊണ്ടു പോയി. സംഘത്തിന്റെ പിടിയില്‍ നിന്നും കുതറിമാറിയ കുട്ടി സമീപത്തുള്ള വീട്ടിലേയ്ക്ക് ഓടിക്കയറി. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടതായി പറയുന്നു. നിസാമുദീന്‍ ഇതു സംബന്ധിച്ച് എരുമേലി സ്‌റ്റേഷനില്‍ പരാതി നല്‍കി. എസ്. ഐമാരായ അനീഷ് എം. എസ്, സതീഷ്
എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. നാട്ടുകാര്‍ സ്ഥലത്ത് തിരഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. വാര്‍ഡംഗം ടി. വി. ഹര്‍ഷകുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പരിശോധന നടത്തുന്നത്.