Wednesday, May 15, 2024
educationkeralaNewsObituary

സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ആല്‍വിന്‍ ജോസഫ് കുസാറ്റിലെത്തിയത്

പാലക്കാട്: ഇന്നലെ കുസാറ്റിലുണ്ടായ ദുരന്തത്തില്‍ മരിച്ച ആല്‍വിന്‍ ജോസഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് കുസാറ്റിലെത്തിയത് . കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച ആല്‍വിന്‍ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. പരീക്ഷ പാസായതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് പാലക്കാട് മുണ്ടൂരിലെ വീട്ടില്‍ നിന്നും ആല്‍വിന്‍ കൊച്ചിയിലെത്തിയത്. കുസാറ്റില്‍ ആല്‍വിന് സൗഹൃദങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗാനമേള കേള്‍ക്കാന്‍ ആല്‍വിന്‍ അവിടെ നിന്നത്. കാറ്ററിംഗ് ജോലികളും മറ്റും ചെയ്താണ് ആല്‍വിന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍. സഹോദരിയും ഭര്‍ത്താവും എത്തിയാണ് ആല്‍ബിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. കുസാറ്റ് അപടകത്തില്‍ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ് എന്നിവരാണ് മരിച്ചത്. കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തില്‍ നാല് പേര്‍ മരിച്ചത്. കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടപിച്ച ടെക്‌ഫെസ്‌റന്‍െ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തീയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്. പരിക്കേറ്റ 32 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലുണ്ട്.