സംസ്ഥാന പാതയിലെ വാഹന യാത്ര അപകടഭീഷണിയുയർത്തുന്നതായി പരാതി .
- ഓടകൾക്ക് സ്ലാബില്ല ,റോഡിന്റെ കട്ടിംഗ് നികത്തിയിട്ടില്ല.
എരുമേലി – കനകപ്പലം സംസ്ഥാനപാതയിൽ വാഹനയാത്ര അപകട ഭീഷണി ഉയർത്തുന്നതായി പരാതി.മറ്റന്നൂർക്കര ഭാഗത്താണ് ഇരുചക്ര വാഹന മടക്കമുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയായി ഓടയും റോഡും നിർമ്മിച്ചിരിക്കുന്നത്
ടാറിംഗ് കഴിഞ്ഞ റോഡിന്റെ കട്ടിംഗ് നികത്താത്തതും,വെള്ളം ഒഴുകാനായി നിർമ്മിച്ച ഓടക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിക്കുന്നതുമാണ് അപകടത്തിന് കാരണമായി നാട്ടുകാർ പറയുന്നത് .
റോഡിന്റെ സൈഡ് ഭാഗത്ത് ഒരു അടിയോളം താഴ്ചയാണ് ഉള്ളതെന്നും നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഒരു ബൈക്ക് യാത്രികൻ ഓടയിൽ വീണു സാരമായി പരിക്കേറ്റിരുന്നു.വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനോ സുരക്ഷിതമായി യാത്രക്കാർ റോഡിൽ കൂടി നടന്നു പോകുന്നതിനോ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും എടുക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ശബരിമല പാതയുടെ നവീകരണത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ച് റോഡുകൾ ടാറിംഗ് നടത്തുന്നുവെങ്കിലും റോഡിലെ ഈ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല . അധികൃതരുടെ കടുത്ത അനാസ്ഥയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.