Saturday, May 11, 2024
indiakeralaNews

വില്ലുപുരത്ത് വിഷമദ്യം കുടിച്ച് നാലുപേര്‍ മരിച്ചു

തമിഴ്‌നാട് വില്ലുപുരത്ത് വിഷമദ്യം കുടിച്ച് നാലുപേര്‍ മരിച്ചു. എക്യാര്‍കുപ്പം സ്വദേശികളായ സുരേഷ്, ശങ്കര്‍, ധരണിധരന്‍ എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ എത്താതിരുന്ന രാജമൂര്‍ത്തി എന്നയാളാണ് പിന്നീട് മരിച്ചത്. രാത്രി മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ മുണ്ടയംപാകം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.വീടുകളില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആളുകളെ പിന്നീട് പൊലീസ് ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ 16 പേരാണ് ചികിത്സയില്‍. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. വിഷമദ്യം തയാറാക്കിയ അമരന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ അരുള്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ദീപന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മരിയ സോഫി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.