Tuesday, May 14, 2024
keralaNewspolitics

മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ചെന്നിത്തല

ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ച മൂലമാണ് 2018ലെ പ്രളയത്തിന്റെ രൂക്ഷത വര്‍ധിച്ചതെന്ന ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലെ കണ്ടെത്തല്‍ പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം മനുഷ്യനിര്‍മിതമായിരുന്നുവെന്ന യുഡിഎഫ് നിലപാട് ശരിവയ്ക്കുന്നതാണ് ശാസ്ത്രീയ പഠനം. സര്‍ക്കാരിന്റെ വീഴ്ചയ്ക്കു മുഖ്യമന്ത്രി കേരള ജനതയോട് മാപ്പു പറയണം.മുന്നറിയിപ്പൊന്നും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷം ആദ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ ഐഐഎസ്സി ഇതു ശരിവച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ വീഴ്ച മൂലമുണ്ടായ ഈ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിലും വീഴ്ചയുണ്ടായി. ദുരിതാശ്വാസത്തിന് സംഭാവനയായി ലഭിച്ച പണം പോലും സിപിഎം യൂണിയനില്‍പെട്ട ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു.