Wednesday, May 15, 2024
keralaNews

മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തില്‍ ഇരുപത് പേര്‍ക്ക് കുത്തേറ്റു.

തൃശ്ശൂര്‍: മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തില്‍ ഇരുപത് പേര്‍ക്ക് കുത്തേറ്റു.പുത്തന്‍പീടികയ്ക്ക് സമീപം ഗവ. ആയുര്‍വേദ ആശുപത്രി റോഡില്‍ ഇന്നലെയായിരുന്നു സംഭവം. കടന്നലുകളുടെ കുത്തേറ്റ് വീട്ടിലെ നാല് വളര്‍ത്തു പ്രാവുകള്‍ ചത്തു. ഒരു ആടിനും കുത്തേറ്റിട്ടുണ്ട്.അരിമ്പൂര്‍ പല്ലന്‍ മേരി മരിച്ചതിനെ തുടര്‍ന്ന് അന്ത്യോപചാരം അര്‍പ്പിക്കാനാത്തെിയവര്‍ക്കാണു കടന്നല്‍ കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റതിനെ തുടര്‍ന്ന് കുളത്തില്‍ ചാടി രക്ഷപ്പെട്ട പുത്തന്‍പീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചാക്കോയുടെ ദേഹത്തു നിന്ന് കടന്നലുകളെ ചൂലു കൊണ്ട്തട്ടിമാറ്റുന്നതിനിടയൊണ്പടിഞ്ഞാറെത്തല വിജോയ്ക്ക് കുത്തേറ്റത്. മേരിയുടെ അയല്‍വാസിയായ യതീന്ദ്ര ദാസ് എന്നയാളുടെ പറമ്പിലെ പ്ലാവിന്‍ കൊമ്പിലുണ്ടായിരുന്ന വലിയ കടന്നല്‍ക്കൂട് വവ്വാല്‍ തട്ടിയതിനെ തുടര്‍ന്ന് ഇളകുകയായിരുന്നു.വെളുത്തേടത്ത് പറമ്പില്‍ പ്രിന്‍സ്,യതീന്ദ്രദാസ്,തണ്ടാശേരി അരുണ്‍, അടക്കം ഇരുപതോളം പേര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.