Tuesday, May 14, 2024
indiaNews

മതവും-വിശ്വാസവും മാറുന്നവര്‍ പരസ്യമായി പ്രഖ്യാപിക്കണമെന്ന് ആര്‍എസ്എസ്

ബംഗളൂരു : മതവും-വിശ്വാസവും മാറുന്നവര്‍ പരസ്യമായി പ്രഖ്യാപിക്കണമെന്ന് ആര്‍എസ്എസ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ഇന്ത്യയില്‍ മതപരിര്‍ത്തനം അവസാനിപ്പിക്കണം. മതവും വിശ്വാസവും മാറുന്നവര്‍ അത് പരസ്യമായി പ്രഖ്യാപിക്കണം. കേന്ദ്ര സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയാല്‍ അത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.                                  മതപരിവര്‍ത്തനം നടത്തിയ ശേഷവും നിരവധി ആളുകള്‍ അത് വെളിപ്പെടുത്താതിരിക്കുന്നുണ്ട്. ഇരട്ടി ആനുകൂല്യങ്ങളാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത്തരം നിയമങ്ങളെ ന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വഞ്ചനാപരമായ ഈ കുറ്റകൃത്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഹൊസബാളെ പറഞ്ഞു.ഇഷ്ടമുളള മതം സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇന്ന് അതല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കിയിട്ടുണ്ട്.                                                                                                                         ആര്‍എസ്എസ് മാത്രമല്ല മഹാത്മാ ഗാന്ധിയും മതപരിവര്‍ത്തനത്തിന് എതിരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.