Wednesday, May 15, 2024
keralaNewspolitics

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദത്തെ തള്ളി ലീഗ് രംഗത്ത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആവശ്യം. മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു.പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവില്‍ പറയുന്ന ഭൂരിഭാഗം നിര്‍ദേശങ്ങളും യുഡിഎഫ് മുന്നോട്ടുവച്ചതാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലപാടെടുത്തത്. മുസ്ലിം ലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു.സതീശന്റെ വാദത്തെ പൂര്‍ണമായി തള്ളി ലീഗ് രംഗത്തെത്തി. സതീശന്റെ നിലപാട് സതീശനോട് ചോദിക്കണമെന്നു ലീഗ് നേതാവ് കെ.പി.എ. മജീദ് പ്രതികരിച്ചു. യുഡിഎഫ് പറഞ്ഞ നിര്‍ദേശമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മറ്റു സമുദായങ്ങള്‍ക്കായി വേറെ പദ്ധതി വേണമെന്നതാണു ലീഗ് നിലപാട്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ കുഴിച്ചുമൂടിയെന്നും മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു.