Tuesday, May 21, 2024
keralaNews

പെരുന്തേനരുവി അതിമനോഹരമാണ് ; പക്ഷെ അപകടം അതിലും കൂടുതലാണ്.  

പാറക്കെട്ടുകളേയും – കുഴികളേയും തഴുകി തലോടി ഒഴുകുന്ന
പെരുന്തേനരുവി പ്രകൃതി ഭംഗിയോടെ സൗന്ദര്യം പ്രദാനം ചെയ്ത ഇവിടം അതി മനോഹരമാണെങ്കിലും, അപകടവും കൂടുതലാണ്. അരുവിയുടെ ഒഴുക്കിൽ രൂപം കൊണ്ട നിരവധി കുഴികളാണ് ഇവിടെ മരണത്തെ മാടി വിളിക്കുന്നതെന്നും സമീപ വാസികൾ പറയുന്നു. കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിനിടെ നൂറിലധികം പേരുടെ  ജീവനുകളാണ് പെരുന്തേനരുവി കവർന്നിട്ടുള്ളത്.വെച്ചുച്ചിറ – പെരുനാട് പഞ്ചായത്ത് അതിർത്തികൾ പങ്കിടുന്ന പമ്പാനദിയിലെ  പെരുന്തേനരുവി പ്രധാന കുടിവെള്ള
സ്ത്രോതസ്സാണെങ്കിലും യാതൊരു വിധ സുരക്ഷയും ഇല്ലെന്നും നാട്ടുകാർ പറയുന്നു. അരുവിയിൽ രണ്ട് വശങ്ങളിൽ നിന്നായി  അപകടകരമായ പാറക്കെട്ടുകളിൽക്കൂടി നടക്കുന്നവർക്ക്  ,ഇറങ്ങാനും നിയന്ത്രണവുമില്ല. അരുവിയുടെ സൗന്ദര്യം ആസ്വദിക്കാനും -ചിത്രങ്ങൾ എടുക്കാനും വേണ്ടിയുള്ള ശ്രമത്തിനിടെയിലാണ് ഇവിടെത്തെ അപകടമെന്നും  കഴിഞ്ഞ ദിവസം പൊൻകുന്നം സ്വദേശി എബിൻ സാജൻ ഒഴുകിൽപ്പെട്ട്  മരിച്ചതെന്നും ,ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെയിലാണെന്നും  നാട്ടുകാർ പറഞ്ഞു. പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ പേരിൽ  സർക്കാർ കോടികൾ മുടക്കി  നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അരുവിലെ അപകടം തടയാൻ സംവിധാനമില്ലെന്നും നാട്ടുകാർ പറഞ്ഞു .വാട്ടർ ടാങ്ക്  ഉൾപ്പെടുന്ന  ഭാഗം കെ റ്റി ഡി സിയും, പവർ ഹൗസിന്റെ ഭാഗം വൈദ്യുതി വകുപ്പിന്റെ നിയന്ദ്രണത്തിലുമാണ്.ഇരുകൂട്ടരും അരുവിയുടെ രണ്ട് വശങ്ങളിലും സുരക്ഷക്കായി ഗാർഡുമാരെ നിയമിക്കണമെന്നാണ് ജനപ്രതിനിധികളും ആവശ്യപ്പെടുന്നത് .