Tuesday, May 21, 2024
BusinesskeralaNews

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം

തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ് മെയ് അഞ്ച് മുതല്‍ ആരംഭിക്കുക. നവകേരള ബസിന്റെ റൂട്ടും കെഎസ്ആര്‍ടിസി നിശ്ചയിച്ചു.ഗരുഡ പ്രീമിയം എന്ന പേരിലായിരിക്കും നവകേരള ബസ് സര്‍വീസ് നടത്തുക. മെയ് അഞ്ച് മുതല്‍ കോഴിക്കോട് – ബെംഗളൂരു റൂട്ടിലായിരിക്കും സര്‍വീസ് നടത്തുക.  പുലര്‍ച്ചെ നാലു മണിക്കായിരിക്കും കോഴിക്കോട് നിന്ന് പുറപ്പെടുക. രാവിലെ 11.35ന് ബെംഗളൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്കുശേഷം 2.30ന് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. 1171 രൂപയാണ് ബെംഗളൂരുവരെയുള്ള ടിക്കറ്റ് നിരക്ക്. ബെംഗളൂരുവില്‍ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലും ശാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റാന്‍ഡിലും സ്റ്റോപ്പുകളുണ്ടാകും.

എന്‍ഡ് ടു എന്‍ഡ് നിരക്കാണ് ഈടാക്കുന്നത്.കോഴിക്കോട് നിന്നും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട്, മൈസൂരു, മണ്ഡ്യ വഴിയാണ് റൂട്ട് നിശ്ചയിച്ചത്. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപുകളുമുണ്ടാകും. സര്‍വീസ് ആരംഭിക്കാനായി ബുധനാഴ്ച വൈകീട്ട് ബസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

നാളെ വൈകിട്ട് 6.30ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുന്ന ബസിലും യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുത്ത് കയറാം. കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാന്‍ പാകത്തില്‍ രൂപമാറ്റം വരുത്തി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ റിലീസ് കാത്ത് കിടക്കുകയാണ് ബസ്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് റദ്ദാക്കി കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാന്‍ പാകത്തില്‍ ബസ്സ് ഇപ്പോള്‍ റെഡിയാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസിന് കര്‍ണ്ണാടകയുടെ അനുമതിയും കിട്ടി.

പെര്‍മിറ്റിന്റെ ചില്ലറ സാങ്കേതിക കാര്യങ്ങള്‍ കൂടി പൂര്‍ത്തിയായതോടെയാണ് മെയ് അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. എന്തായാലും വിവാദക്കൊടുങ്കാറ്റുമായി കേരളം മുഴുവന്‍ കറങ്ങിയ ആ ബസ് ഇനി മെയ് അഞ്ച് മുതല്‍ സാദാ സവാരിക്കിറങ്ങും. വേേു:െ//ീിഹശിലസൃെരേംെശള.േരീാ/ എന്ന വെബ്‌സൈറ്റിലൂടെ ബസിന്റെ ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടുണ്ട്.