Wednesday, May 15, 2024
keralaNews

ചെറുമകനെ പീഡനത്തിന് ഇരയാക്കിയ 64 കാരന് 73 വര്‍ഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും

തൊടുപുഴ: ഏഴു വയസ്സുകാരനായ ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന് 73 വര്‍ഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും വിധിച്ച് കോടതി. പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വര്‍ഷം തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 20 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്.

2019 ല്‍ മുരിക്കാശ്ശേരി പേലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. പറമ്പില്‍ പണികഴിഞ്ഞു വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരില്‍ കണ്ടത്. ഇവരുടെ മൊഴിയിലാണ് കേസെടുത്തത്. പിതാവിനെ രക്ഷിയ്ക്കുവാന്‍, പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന്‍ വിചാരണാ വേളയില്‍ കൂറുമാറിയിരുന്നു. പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴതുക പൂര്‍ണമായും കുട്ടിയുടെ പുനരധിവാസത്തിന് നല്‍കുവാനും കൂടാതെ അമ്പതിനായിരം രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ നിന്ന് കുട്ടിയ്ക്ക് നല്‍കുവാനും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സനീഷ് എസ് എസ് ഹാജരായി.