Thursday, May 9, 2024
keralaNews

കോട്ടയം ടെക്‌സ്‌റ്റൈല്‍സ് പൂട്ടി.

കോട്ടയം ടെക്‌സ്‌റ്റൈല്‍സ് എംപ്ലോയീസ് സഹകരണ സംഘത്തിലെ നിക്ഷേപകര്‍ ദുരിതത്തില്‍. രണ്ട് കോടി 30 ലക്ഷമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടാനുള്ളത്. തൊഴിലാളി സമരത്തെ തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍സ് കന്പനി അടച്ചുപൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. സിഐടിയു ഭരണ സമിതിയുടെ പിടിപ്പുകേടെന്നാണ് നിക്ഷേപകരുടെ പരാതി.2000 മുതലാണ് കോട്ടയം ടെക്‌റ്റൈല്‍സ് എംപ്ലോയീസ് സഹകരണ സംഘം തൊഴിലാളികള്‍ അല്ലാത്തവരില്‍ നിന്നുള്ള നിക്ഷേപവും സ്വീകരിച്ച് തുടങ്ങിയത്. നാട്ടുകാര്‍ മികച്ച പിന്തുണ നല്‍കി. ഇങ്ങനെ സംഘത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ നൂറ്റി അന്പതോളം പേര്‍ക്കാണ് ഇപ്പോള്‍ പണം കിട്ടാതെ ആയത്.2020 ഫെബ്രുവരി ഏഴിന് തൊഴിലാളി സമരത്തെ തുടര്‍ന്ന് കോട്ടയം സില്‍ക്‌സ് പൂട്ടിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. ഇതൊടെ തൊഴിലാളികളില്‍ നിന്നുള്ള വായ്പാ തിരിച്ചടവ് മുടങ്ങി. ആ ഇനത്തില്‍ സംഘത്തിലേക്ക് തിരിച്ചുവരാനുള്ളത് 99 ലക്ഷം രൂപ. 2020 മാര്‍ച്ചിലെ ഓഡിറ്റിങില്‍ കണ്ടെത്തിയത് ഒരു കോടി എഴുപത് ലക്ഷത്തിന്റെ നഷ്ടമാണ്. ഇന്ന് നഷ്ടം 2 കോടി 30 ലക്ഷമായി.കമ്പനി പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ പണം നല്‍കാനാകുമെന്ന് സെക്രട്ടറി ജേക്കബ് പറഞ്ഞു. അനാവശ്യ സമരവും അതിന്മേലുള്ള കേസും കാരണം ദുരിതം പേറേണ്ടി വന്നത് ഈ തൊഴിലിടത്തെ വിശ്വസിച്ച് സഹകരണ പ്രസ്ഥാനത്തില്‍ പണമിട്ട കുറെ വയോവൃദ്ധരാണ്.