Saturday, May 18, 2024
keralaNews

ആ ചെമ്പോല ഞാനാണ് സന്തോഷിന് കൈമാറിയത്’; സിനിമയ്ക്ക് വേണ്ടി; ഗോപാല്‍ ജി

ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോല താന്‍ കൈമാറിയതെന്ന് അവകാശപ്പെട്ട് തൃശൂര്‍ സ്വദേശി ഗോപാല്‍ ജി. പുരാവസ്തു ഇടനിലക്കാരനായ സന്തോഷിന് ചെമ്പോല കൈമാറിയത് താനാണെന്ന് പുരാവസ്തു കച്ചവടക്കാരനായ ഗോപാല്‍ ജി പറഞ്ഞു.സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയതെന്നും ശബരിമലയിലെ വെടി വഴിപാടിനെ കുറിച്ചായിരുന്നു ചെമ്പോലയില്‍ ഉണ്ടായിരുന്നതെന്നും ഗോലാല്‍ ജി പറയുന്നു.ത്യശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വെച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയതെന്ന് ഗോലാല്‍ ജി പറഞ്ഞു. കാലടി സര്‍വകലാശാല ഗവേഷകനായ സന്തോഷിനെ കാണിച്ചപ്പോഴാണ് ശബരിമലയുമായി ബന്ധപ്പെട്ടതെന്ന് മനസിലായത്. ഇത് ആധികാരിക രേഖയാണോയെന്ന് അറിയില്ലെന്നും ഗോലാല്‍ ജി വ്യക്തമാക്കി. വലിയ പ്രാധാന്യം തോന്നാത്തതുകൊണ്ടാണ് സിനിമയ്ക്കായി കൈമാറിയത്. മോന്‍സന്റെ കൈവശമുള്ള രേഖ ഏതെന്ന് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി പുരാവസ്തുക്കളുടെ ഇടപാടുകാരാണ് ഗോപാല്‍ ജി.ത്യശൂരിലെ അജ്ഞാതനില്‍ നിന്ന് ചെമ്പോല വാങ്ങിയെന്നായിരുന്നു ഇടനിലക്കാരന്‍ സന്തോഷ് ഇന്നലെ പറഞ്ഞത്. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെമ്പോലയില്‍ ഉള്ളതായി അറിയില്ലെന്നും സന്തോഷ് പറഞ്ഞിരുന്നു.