Monday, May 13, 2024
indiaNews

അമ്മ മകളെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് സംശയം.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന്് ഇരുപതുകാരിയായ മകളെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.സംഭവം ദുരഭിമാനക്കൊലയെന്ന് സംശയം.കോയമ്പത്തൂരില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അരുണ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണയുടെ പിതാവും സഹോദരനും ചെന്നൈയില്‍ ഓട്ടോ ഡ്രൈവര്‍മാരാണ്.പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന അരുണ, മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിച്ചെങ്കിലും, ജാതി വ്യത്യാസം ചൂണ്ടിക്കാട്ടി കുടുംബം എതിര്‍ത്തു. പകരം, സ്വന്തം ജാതിയില്‍പ്പെട്ട ഒരു യുവാവുമായി വിവാഹം ആലോചിക്കുകയും ചെയ്തു.ഈ യുവാവും കുടുംബവും ബുധനാഴ്ച അരുണയെ കാണാന്‍ വീട്ടിലെത്താനിരിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചനയെ എതിര്‍ത്ത അരുണ, അവരെ കാണില്ലെന്ന നിലപാടെടുത്തു. ഇതേച്ചൊല്ലി അരുണയും അമ്മയും തമ്മില്‍ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് അരുണയെ അമ്മ ഷാളുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.