Saturday, May 18, 2024
keralaNews

അതിരപ്പിള്ളി പിള്ളപ്പാറയില്‍ ആന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി.

തൃശൂരില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഒറ്റരാത്രി കൊണ്ടു ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പറമ്പിക്കുളത്തുനിന്ന് 8000 ഘനയടി ജലം പെരിങ്ങല്‍ക്കുത്തിലേക്കു തുറന്നുവിട്ടു. അതിരപ്പിള്ളി പിള്ളപ്പാറയില്‍ ആന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി.ചേറ്റുവയില്‍ കാണാതായ രണ്ടു മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. നാലുപേര്‍ പലസമയങ്ങളിലായി നീന്തി കരയ്‌ക്കെത്തിയിരുന്നു. ഇവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലുദിവസം മുന്‍പ് ചേറ്റുവ ഹാര്‍ബറില്‍നിന്ന് കടലില്‍പ്പോയ ദിയമോള്‍ എന്ന ഫൈബര്‍ വള്ളമാണ് ചേറ്റുവ അഴിമുഖത്തിനടുത്ത് കടലില്‍ അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ കന്യാകുമാരി സ്വദേശികളാണ്. രക്ഷാപ്രവര്‍ത്തനത്തിനുപോയ തീരദേശ പൊലീസിന്റെ ബോട്ടിന് ശക്തമായ തിരമാലയെത്തുടര്‍ന്ന് വള്ളത്തിനടുത്തേക്ക് എത്താനായില്ല.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് അധികജലം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ ഒഴുക്ക് കൂടുതലാണ്. എന്നാല്‍ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ ഹരിത.വി.കുമാര്‍ പറഞ്ഞു.