Tuesday, May 14, 2024
keralaNews

തൃശൂരില്‍ കളിമണ്‍ ലോറിയില്‍ വ്യാജ മദ്യ കടത്ത് ; നാലുപേര്‍ പിടിയില്‍

ലോക്ക്ഡൗണ്‍ ആഘോഷിക്കാന്‍

ത്യശ്ശൂരില്‍ ടോറസ് ലോറിയിലും കാറിലും കടത്തുകയായിരുന്ന 214കുപ്പി (200ലിറ്റര്‍ ) വ്യാജ മദ്യം തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദനും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഉള്ള ഷാഡോ അംഗങ്ങളും ചേര്‍ന്ന് പിടികൂടി, തൃശ്ശൂര്‍ സ്വദേശികള്‍ ആയ നെന്മണിക്കര, ചിറ്റിശ്ശേരി ദേശശത്തു നടുവില്‍ വീട്ടില്‍ ധനേഷ് (32), എറവക്കാട് ദേശത്തു കണ്ണംകുളം വീട്ടില്‍ സതീഷ് സത്യന്‍ (31), നെന്മണിക്കര ദേശത്തു അച്ചു (25)കല്ലൂര്‍ പുല്ലുകുത്തി ദേശത്തു കുരുതാളി കുന്നേല്‍ സഞ്ജയ്കുമാര്‍ (31)എന്നിവരാണ് അറസ്റ്റിലായത്.

ലോക്ക് ഡൗണ്‍ ആഘോഷമാക്കാന്‍ ബാംഗ്ലൂരില്‍ നിന്നും ഓട്ടു കമ്പനികള്‍ക്ക് കളിമണ്ണ് കടത്തുന്ന ടോറസ് ലോറിയില്‍ മണ്ണിനടിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു വ്യാജമദ്യം. വില്‍പനക്കായി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 69 കുപ്പി കര്‍ണാടക മദ്യം മരത്തകരയില്‍ വച്ചു തൃശ്ശൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടി തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ചിറ്റിശ്ശേരിയില്‍ ഓട്ടു കമ്പനിയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നും 145കുപ്പി മദ്യവും പിടികൂടുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും 350രൂപക്ക് വാങ്ങുന്ന മദ്യം 2500മുതല്‍ 3000രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് .

കളിമണ്ണ് കയറ്റിയ ലോറികളില്‍ കുപ്പികള്‍ പെട്ടിയില്‍ ആക്കി നിരത്തി അതിനു മുകളിലൂടെ ടാര്‍പോളിന്‍ ഇട്ട് അതിനു മുകളില്‍ ആയാണ് കളിമണ്ണ് മണ്ണ് നിറച്ചിരുന്നത്. തൃശ്ശൂര്‍ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ സി യു ഹരീഷ്, സജീവ്, സുനില്‍കുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ടീം അംഗങ്ങള്‍ ആയ പ്രിവന്റീവ് ഓഫീസര്‍ സതീഷ് കുമാര്‍, കൃഷ്ണപ്രസാദ്, ടി ആര്‍ സുനില്‍, ഷാജു എം ജി, തൃശ്ശൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥര്‍ ആയ വിനോജ്, സനീഷ്‌കുമാര്‍, ബിബിന്‍ ചാക്കോ, ശ്രീരാഗ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്