Thursday, May 2, 2024
indiaNewsObituary

ഭൂമി കയ്യേറ്റം ഒഴിപ്പിച്ച വില്ലേജ് ഓഫീസറെയാണ് വെട്ടിക്കൊന്നു

ചെന്നൈ : തമിഴ്‌നാട് തൂത്തുക്കുടിയില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു. വില്ലേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ ലൂര്‍ദ് ഫ്രാന്‍സിസാണ് മരിച്ചത്. 56 വയസായിരുന്നു. തൂത്തുക്കുടി ജില്ലയിലെ മുരപ്പനാട് ഗ്രാമത്തില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു കൊലപാതകം നടന്നത്. വില്ലേജ് ഓഫീസില്‍ എത്തിയ രണ്ടംഗ കൊലയാളി സംഘമാണ് കൊല നടത്തിയത്. അക്രമികള്‍ മടങ്ങിയശേഷം മറ്റു ഉദ്യോഗസ്ഥര്‍ ലൂര്‍ദ്ഫ്രാന്‍സിസിനെ തൂത്തുക്കുടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് എസ് പി ബാലാജി സരവണന്‍ അന്വേഷണത്തിന് ഉടനടി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വൈകിട്ടോടെ കൊല നടത്തിയ രാമസുബ്രഹ്‌മണ്യന്‍ എന്നയാളെ പൊലീസ് പിടികൂടി. കൂട്ടുപ്രതിയായ മാരി മുത്തുവിനായിതെരച്ചില്‍ പുരോഗമിക്കുകയാണ്. അനധികൃത മണല്‍ കടത്തിനെതിരെ ലൂര്‍ദ് ഫ്രാന്‍സിസ് കര്‍ശന നടപടിയെടുത്തിരുന്നു. പ്രതികള്‍ക്ക് ഇതിലുള്ള പകയാണ് കൊലപാതക കാരണം. മുമ്പ് അടിച്ചനെല്ലൂരില്‍ വില്ലേജ് ഓഫീസറായിരായിരുന്ന ലൂര്‍ദ് ഫ്രാന്‍സിസിനെ നേരെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിന് കൊലപാതക ശ്രമംഉണ്ടായിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് ഉദ്യോഗസ്ഥന്‍ മുരപ്പനാട് ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം കിട്ടിവന്നത്. കഴിഞ്ഞ 13 ആം തീയതി സുരക്ഷ ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലൂര്‍ദ്ഫ്രാന്‍സിന്റെ കുടുംബത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.