ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരാ .. തെളിവ് വേണം.
ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരാ, തെളിവ് വേണമെന്ന് ഹൈക്കോടതി . ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ തെളിവ് വേണം .
ഗൂഢാലോചന കുറ്റവും – പ്രേരണാ കുറ്റവും ഒരുമിച്ചു പോകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിക്കുന്നു. എന്നാൽ കേസിൽ ലഭ്യമായ തെളിവുകൾ തുറന്ന കോടതിയിൽ പരസ്യപ്പെടുത്തണം കഴിയില്ലെന്നും സർക്കാർ . എന്നാൽ ദിലീപിനെതിരെയുള്ള കുറ്റം വാക്കാൽ പറഞ്ഞതെല്ലെന്നും സർക്കാരും പറയുന്നു . നിർണായകമായ നിരവധി തെളിവുകളുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. ദിലീപിന്റെ ഹർജി അവസാന കേസായി പരിഗണിക്കും. യുവ നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിനെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് . കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സൂരജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു , ആലുവ സ്വദേശി ശരത് എന്നിവരും ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടിയിരുന്നു ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനായി ഹൈക്കോടതി ഇന്ന് പ്രത്യേകം സിറ്റിംഗ് നടത്തുകയാണ് . അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തി എന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ
കേസ്. ഹർജിയെ സംബന്ധിച്ച് ഹൈക്കോടതി അല്പസമയത്തിനകം അന്തിമ തീരുമാനം പറയും.
ReplyForward
|