Saturday, May 18, 2024
keralaNews

പാലായില്‍ ബസിനുളളില്‍ പീഡനം കോട്ടയം സ്വദേശിയായ കണ്ടക്ടറും-കട്ടപ്പന സ്വദേശിയായ ഡ്രൈവറും അറസ്റ്റില്‍.

കോട്ടയം. പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം സംക്രാന്തി സ്വദേശി 31 കാരനായ തുണ്ടിപ്പറമ്പില്‍ അഫ്‌സലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ കട്ടപ്പന സ്വദേശിയായ എബിനും അറസ്റ്റിലായി. പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച്ച ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. പാലായിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. അഫ്‌സലിന്റെ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശത്താക്കുകയിയിരുന്നു. വിവാഹിതനായ അഫ്‌സല്‍ അക്കാര്യം മറച്ച് വെച്ചാണ് പെണ്‍കുട്ടിയുമായി അടുത്തത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. അഫ്‌സലിന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ എബിനും ഈകണ്ടക്ടറും കൂടിയാണ് പെണ്‍കുട്ടിയെ ബസില്‍ കയറ്റാന്‍ പ്രതിയെ സഹായിച്ചത്. ഇവര്‍ ബസിന്റെ ഷട്ടറുകള്‍ താഴ്ത്തിയ ശേഷം ബസിനു പുറത്തേക്ക് പോയി.ഈ വിവരം ആരോ പാലാ ഡിവൈഎസ്പി ഷാജു ജോസിനെ അറിയിച്ചു. തുടര്‍ന്നു പാലാ സി.കെ. കെ.പി തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബസിനുള്ളില്‍ നിന്നും പെണ്‍കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബി നെയും പോലീസ് സ്റ്റാന്‍ഡിനുള്ളില്‍നിന്നു തന്നെ പിടികൂടി. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിടികൂടിയതറിഞ്ഞ കണ്ടക്ടര്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് അഫ്‌സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി. പാലാ എസ് ഐ അഭിലാഷ് എംഡി, എഎസ്‌ഐമാരായ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, ബീനാമ്മ, സിപി മാ രായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്