Thursday, May 16, 2024
EntertainmentkeralaNews

കോപ്രായം കാട്ടിക്കൂട്ടിയാല്‍ അഭിനയമാകില്ല – മാമുക്കോയ

അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. അതിന് മുന്‍പ് നാടകങ്ങളില്‍ വേഷമിട്ടിരുന്നു. എന്നാല്‍ ആദ്യ ചിത്രം ആര്‍ട്ട് പടമായിരുന്നു. പ്രശസ്തരായ താരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അത് ശ്രദ്ധിക്കപ്പെട്ടില്ല. സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലും പിന്നീട് വേഷമിട്ടു. എന്നാല്‍ അതും വളരെ ചെറിയ വേഷമായിരുന്നു. ഞാന്‍ തന്നെ തൊട്ടുകാണിച്ചു കൊടുക്കണമായിരുന്നു താനാണ് ഇതില്‍ അഭിനയിച്ചിട്ടുള്ളത് എന്നറിയിക്കാന്‍. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, എന്ന ചിത്രമാണ് ജീവിതം മാറ്റിമറിച്ചത്.ആ ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു. ഒരു നടനായി അംഗീകരിക്കപ്പെടുന്നത് അവിടം മുതലാണ്.

     മലയാള സിനിമയില്‍ വര്‍ഷങ്ങളായി തിളങ്ങുന്ന നടനാണ് മാമുക്കോയ. താന്‍ സിനിമയില്‍ പിന്നിട്ട വഴികളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. 1988 കാലഘട്ടത്തില്‍ നടന്ന അഭിമുഖത്തിലെ മാമുക്കോയ തന്റെ സിനിമ ചരിത്രം പറയുന്നത് .   നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗം ഇനി വരാനുണ്ട്. കലയോടുള്ള സ്നേഹം മാത്രമായിരുന്നില്ല, ഒരു തൊഴിലായി തന്നെയായിരുന്നു അഭിനയത്തിലേക്ക് വന്നത്. വീട്ടില്‍ ഉമ്മായുടെ തട്ടം എടുത്ത് അഭിനയം തുടങ്ങിയതാണ്. ജോലി ഉപേക്ഷിച്ച് നാടകങ്ങളിലും ഒക്കെ അഭിനയിക്കാന്‍ പോയി. പിന്നെ വേഷങ്ങള്‍ കിട്ടി കൊണ്ടിരുന്നു. ഒടുവില്‍ സിനിമയില്‍ എത്തിയപ്പോള്‍ അത് തന്നെ തൊഴിലായി തെരഞ്ഞെടുത്തു. എന്തെങ്കിലും കോപ്രായം കാട്ടികൂട്ടിയാല്‍ അത് ഹാസ്യമാകില്ല. ഇതുവരെ തന്നെ സഹിച്ച പ്രേക്ഷകര്‍ തുടര്‍ന്നും എന്നെ സഹിക്കണം’