Tuesday, May 21, 2024
EntertainmentkeralaNews

അമ്പിളി ദേവി ആദിത്യന്‍ ജയന്‍, ദമ്പതികളുടെ കേസില്‍  കുടുംബകോടതിയുടെ ഇടപെടല്‍.

അമ്പിളി ദേവി, ആദിത്യന്‍ ജയന്‍, താരദമ്പതികളുടെ കേസില്‍ തൃശൂര്‍ കുടുംബകോടതിയുടെ ഇടപെടല്‍. ആദിത്യനെതിരെ മാധ്യമങ്ങളോടോ സോഷ്യല്‍ മീഡിയയിലോ ഒന്നും പ്രതികരിക്കരുതെന്ന് തൃശൂര്‍ കുടുംബ കോടതി അമ്പിളി ദേവിക്ക് നിര്‍ദ്ദേശം നല്‍കി. തന്റെ 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു, പരസ്ത്രീ ബന്ധം എന്നിവയെല്ലാം ആരോപിച്ചായിരുന്നു അമ്പിളി ദേവി രംഗത്തെത്തിയത്. ഇതോടെ, സീരിയല്‍ താരങ്ങളുടെ സംഘടനയില്‍ നിന്നും ആദിത്യനെ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആദിത്യന്‍ അമ്പിളിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.നഷ്ടപരിഹാരമായി 10 കോടി രൂപയാണ് ആദിത്യന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി തന്നെയാണ് ആദ്യം രംഗത്ത് വന്നത് ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം അകലുകയായിരുന്നു. ആദിത്യനെതിരെ അമ്പിളിദേവി ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉയര്‍ത്തിയിരുന്നത്. 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാല്‍, അമ്പിളി ദേവിയുടെ ഈ അവകാശവാദത്തെ ആദിത്യന്‍ കോടതിയില്‍ എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.അമ്പിളി ദേവി വിവാഹത്തിനണിഞ്ഞത് 38 പവന്‍ സ്വര്‍ണം മാത്രമാണെന്നാണ് ആദിത്യന്‍ വ്യക്തമാക്കുന്നത്. ഇതിന്റെ രേഖയും ആദിത്യന്‍ കോടതിയില്‍ ഹാജരാക്കി. കല്യാണത്തിനു അമ്പിളി ഇട്ട 2 വലിയ സ്വര്‍ണ്ണ പതക്ക മാലകള്‍ 12000 രൂപയ്ക്ക് തൃശൂര്‍ ഗുഡ് വില്‍ കളക്ഷനി നിന്നും വാങ്ങിയ മുക്കുപണ്ടമാണ്. ഇത് ആദിത്യന്‍ വാങ്ങി നല്‍കിയതാണ്. ഇതിന്റെ ബില്ലുകകളും ആദിത്യന്റെ പക്കലുണ്ടായിരുന്ന. ഈ മാലകളുടെ കൂടെ അമ്പിളി ഇട്ട കമ്മല്‍ വാങ്ങിയതും 2500 രൂപയ്ക്ക് ആണ്. ഇതും മുക്ക് പണ്ടമാണ്. കല്യാണത്തിനു അമ്പിളിയുടെ വീട്ടുകാര്‍ അണിഞ്ഞ വസ്ത്രങ്ങളും ആദിത്യന്‍ വാങ്ങി നല്കിയതാണെന്ന് വ്യക്തമാക്കിയ നടന്‍ ഇതിന്റെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കി.സ്വര്‍ണം ആദിത്യന്റെ പക്കലാണെന്നായിരുന്നു അമ്പിളി ദേവിയുടെ വാദം. എന്നാല്‍, ആകെയുള്ള 38 പവന്‍ സ്വര്‍ണവും അമ്പിളി ദേവി തന്നെ ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണെന്നാണ് ആദിത്യന്‍ വാദിച്ചത്. പണയപ്പെടുത്തിയ ആഭരണങ്ങള്‍ കേസില്‍ തീര്‍പ്പുകല്‍പിക്കും വരെ വിട്ടുകൊടുക്കരുതെന്ന് ബാങ്കിനോട് കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനുവാണ് ആദിത്യനു വേണ്ടി ഹാജരായത്. അമ്പിളി ദേവിയ്‌ക്കെതിരായ ചില ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷക പറഞ്ഞു.