Wednesday, May 1, 2024
Newsworld

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് യുക്രെയ്ന്‍

കീവ്: യുക്രെയ്‌ന്റെ അഭിമാനമായ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യ തകര്‍ത്ത വിമാനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് യുക്രെയ്ന്‍ ഭരണകൂടം. ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ഒരു കാലത്ത് യുക്രെയ്ന്റെ അഭിമാനമായിരുന്ന വിമാനം ഇന്ന് തകര്‍ന്ന് തരിപ്പണമായി കിടക്കുന്നത് ഹൃദയഭേദകമാണെന്ന് ഭരണകൂടം അറിയിച്ചു.                   ഫെബ്രുവരി 29നാണ് റഷ്യയുടെ ആക്രമണത്തില്‍ മ്രിയ തകര്‍ക്കപ്പെട്ടത്. റഷ്യന്‍ സേന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിന്നീട് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയും ഇക്കാര്യം സ്ഥിരീകരിച്ചു. കീവിലെ ആന്റനോവ് എയര്‍ഫീല്‍ഡിലായിരുന്നു മ്രിയ ഉണ്ടായിരുന്നത്. ഇവിടെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. ‘മ്രിയ’ എന്ന വാക്കിന് യുക്രെയ്‌നിയന്‍ ഭാഷയില്‍ സ്വപ്നം എന്നാണ് അര്‍ഥം. 32 വീലുകളും ആറ് എഞ്ചിനുകളുമുള്ള വിമാനമാണ് മ്രിയ. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോര്‍ഡ് ഈ വിമാനത്തിനായിരുന്നു. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയായിരുന്നു ആന്റനോവ്.                                                                                                                      യുദ്ധത്തില്‍ യുക്രെയ്ന്‍ വിജയിക്കുമെന്നും, വിമാനം പുനര്‍നിര്‍മ്മിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ‘വിമാനം ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കുക തന്നെ ചെയ്യും. ശക്തവും സ്വതന്ത്രവുമായ ഒരു രാജ്യം എന്ന ഞങ്ങളുടെ സ്വപ്നത്തിനെ തകര്‍ക്കാന്‍ ഒരു റഷ്യയ്ക്കും ആവില്ല’ യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് സര്‍വീസിലുള്ള കാര്‍ഗോ വിമാനങ്ങള്‍ക്കിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും മ്രിയയ്ക്കാണ്. അതേസമയം, വിമാനത്തിന്റെ ആദ്യ പറക്കല്‍ 2002ല്‍ ജര്‍മ്മനിയില്‍ നിന്നും ഒമാനിലേയ്ക്കായിരുന്നു. നിലവില്‍ യുക്രെയ്‌നിലെ ആന്റനോവ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലാണ് ഈ പടുകൂറ്റന്‍ വിമാനം.