Monday, May 13, 2024
Newsworld

റഷ്യന്‍ അനുഭാവിയെ പ്രസിഡന്റാക്കാനുള്ള നീക്കം പുടിന്റെ കുതന്ത്രമെന്ന് സൂചന


കീവ്: സെലന്‍സ്‌കിയെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കി പകരം മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ സ്ഥാനത്തേയ്ക്ക് തിരികെ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കിയെ അട്ടിമറിക്കാന്‍ റഷ്യയുടെ നീക്കമെന്ന് റിപ്പോര്‍ട്ട്.പുടിനും, യാനുകോവിച്ചും ചേര്‍ന്ന് സെലന്‍സ്‌കി സര്‍ക്കാരിനെ അട്ടിമറിച്ച് പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.        നിലവില്‍ ബെലറൂസ് തലസ്ഥാനമായ മിന്‍സ്‌കിലാണ് യാനുകോവിച്ച് ഉള്ളത്. സെലന്‍സ്‌കിയെ സ്ഥാനത്ത് നിന്നും നീക്കിയ ഉടന്‍ പ്രസിഡന്റായി ചുമതല ഏക്കാനാന്‍ തയ്യാറായി നില്‍ക്കുകയാണ് യാനുകോവിച്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2014ല്‍ പുറത്താക്കപ്പെട്ട യാനുകോവിച്ച് കടുത്ത റഷ്യന്‍ അനുകൂലിയാണ്. 2012ല്‍ തുടങ്ങി വെച്ച യുക്രെയ്നും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ധാരണയെ യാനുകോവിച്ച് എതിര്‍ത്തതോടെ യുക്രെയ്നില്‍ വിപ്ലവം ഉണ്ടാകുകയും, യാനുകോവിച്ചിന് രാജി വെയ്ക്കേണ്ടി വരികയും ചെയ്തു. ഇതിന്റെ പ്രകോപനത്താലാണ് യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രീമിയ പെനിന്‍സുല റഷ്യ പിടിച്ചെടുത്തത്. 2014 മാര്‍ച്ചിലാണ് പ്രദേശം റഷ്യ കൈക്കലാക്കിയത്.