മലയോരമേഖലയിൽ കാട്ടാന ഇറങ്ങുന്നത് പതിവാകുന്നു; ജനങ്ങൾ ആശങ്കയിൽ
എരുമേലി: ശബരിമല വനാതിർത്തി മേഖലയായ എരുമേലി ഗ്രാമ പഞ്ചായത്തിന്റെ മലയോരമേഖല കാട്ടാനയുടെ ഭീഷണിയിൽ . വനാതിർത്തിയോട് ചേർന്ന താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ ദുരതത്തിലായിരിക്കുന്നത്. നിരവധി തവണയാണ് ഇപ്പോൾ ഈ മേഖലകളിൽ കാട്ടാന ഇറക്കുന്നത്.
കഴിഞ്ഞദിവസം എയ്ഞ്ചൽവാലി, കണമല, കാളകെട്ടി, ഇന്ന് അറിയാഞ്ഞിലിമണ്ണ് മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്. വേനൽ കടുത്തതോടെ വനത്തിനുള്ളിൽ വെള്ളവും – ആഹാരവും കിട്ടാതായതാണ് കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു .വനാതിർത്തി മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച സോളാർ വൈദ്യുത വേലികളും തകർത്താണ് കാട്ടാനകൾ ഇറങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു .
എന്നാൽ സോളാർ വേലികൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ കൂടിയാണ് കാട്ടാന ഇറങ്ങുന്നതെന്നും വനംവകുപ്പും പറയുന്നു. നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിക്കുകയാണ് . തെങ്ങ്, കവുങ്ങ്, റബ്ബർ ,വാഴ, കപ്പ അടക്കം ചെറുകിട കൃഷികളും കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ശബരിമലയുടെ ഭാഗമായ പഞ്ചായത്തിന്റെ അതിർത്തി മേഖലയായ മുണ്ടക്കയം റബർ എസ്റ്റേറ്റ് മേഖലകളിൽ പുലിയെ കണ്ടെത്തിയ സംഭവവും – കാട്ടാനകളും ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്നും വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .