Tuesday, May 21, 2024
keralaNews

ഗവി വനംവകുപ്പ് സ്റ്റേഷന്‍ ഓഫീസില്‍ വനിതാവാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി.

മറ്റ് ജീവനക്കാര്‍ ഓടിയെത്തിയാണ് വനിതാ വാച്ചറെ രക്ഷപ്പെടുത്തിയത്

പത്തനംതിട്ട: വനംവകുപ്പിന്റെ ഗവി സ്റ്റേഷന്‍ ഓഫീസില്‍ വനിതാവാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി.

ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെയാണ് ആരോപണം. ബുധനാഴ്ചയായിരുന്നു സംഭവം.ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തിയാണ് വനിതാ വാച്ചറെ രക്ഷപ്പെടുത്തിയത്. വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു.

താല്‍ക്കാലിക വാച്ചറായി ജോലി ചെയ്യുന്ന യുവതിയെയാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അടുക്കളയില്‍ നില്‍ക്കുകയായിരുന്ന യുവതിയെ സ്റ്റോറൂമില്‍ നിന്ന് സാധനങ്ങള്‍ എടുത്തുതരാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോവുകയും അവിടെയെത്തിയ വനിതാ വാച്ചറെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ബഹളം വെച്ചതിനെ തുടര്‍ന്ന് ഓഫീസിലെ മറ്റ് ജീവനക്കാരെത്തി യുവതിയെ അതിക്രമത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.തുടര്‍ന്ന് അടുത്ത ദിവസം ഇവര്‍ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി.

ഈ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വള്ളക്കടവ് റേഞ്ച് ഓഫീസര്‍ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ഈ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.

അന്വേഷണത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് ടി മാത്യു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വനം വകുപ്പ് പ്രതിയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

പ്രതിയോട് തല്‍ക്കാലം അവധിയില്‍ പോവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് പോലീസ്.