Saturday, May 18, 2024
keralaNewsObituary

അമ്പലമുക്ക് കൊലപാതകം. ചോദ്യം ചെയ്യലുമായി പ്രതി രാജേന്ദ്രന്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ്

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസ് പ്രതി രാജേന്ദ്രന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഉന്നത ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ മാത്രമാണ് ഇയാള്‍ മറുപടി പറയുന്നത്. പ്രത്യേക രീതിയിലാണ് ഇയാള്‍ ആയുധം ഒളിപ്പിക്കുന്നതെന്നും പൊലീസ് പറയുന്നു. കൈയ്യില്‍ എപ്പോഴും ആയുധമുണ്ടാകും. തുണിയില്‍ പൊതിഞ്ഞാണ് ആയുധം കൈയ്യില്‍ വയ്ക്കുന്നത്.

രാജേന്ദ്രനെ കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. വിനിതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി, കൊലപാതകം ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ ഇനി കണ്ടെത്തേണ്ടതുണ്ട്. കേരളത്തില്‍ മറ്റേതെങ്കിലും കൊലപാതകത്തിലോ മോഷണത്തിലോ രാജേന്ദ്രന് പങ്കുണ്ടോയെന്ന് അറിയാന്‍ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

നിലവില്‍ അഞ്ചു കൊലക്കേസില്‍ പ്രതിയായ രാജേന്ദ്രന്‍ ഇനിയും ജയിലിന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാകുന്നമെന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കാനാണ് പൊലീസിന്റെ തീരുമാനം.