Saturday, April 20, 2024
educationkeralaNews

ജാതി വിവേചന സമരം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി 8 വരെ അടച്ചിടും

കോട്ടയം: കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെയുള്ള വിദ്യാര്‍ഥി സമരത്തില്‍
അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുതല്‍ ജനുവരി 8 വരെ അടച്ചിടും.   ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിയണമെന്നും നിര്‍ദ്ദേശം ഉണ്ട്. ക്രിസ്മസ് ദിനം മുതല്‍ സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരിക്കേയാണ് കലക്ടറുടെ നടപടി. വിദ്യാര്‍ഥികളുടെ നിരാഹാര സമരത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഉത്തരവിന്മേല്‍ നടപടി സ്വീകരിക്കണമെന്നും. 2011 ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഏതെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ അടച്ചിട്ട് പ്രശ്‌ന പരിഹാനത്തിനുള്ള ശ്രമം എന്നതും ശ്രദ്ധേയമാണ്. ഡിസംബര്‍ അഞ്ചു മുതല്‍ വിദ്യാര്‍ഥികളുടെ സമരം നടന്നുവരികയാണ്. ഡിസംബര്‍ 25 മുതല്‍ വിദ്യാര്‍ഥികള്‍ നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് പൊലീസ് ക്യാമ്പസിലെത്തി കലക്ടറുടെ  ഉത്തരവിന്റെ വിവരങ്ങള്‍  ധരിപ്പിച്ചു. വിദ്യാര്‍ത്ഥികളോട്  ഹോസ്റ്റലുകള്‍ ഒഴിയണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പള്ളിക്കത്തോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്യാമ്പസിലെത്തിയത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ താത്കാലി ജീവനക്കാരികളോട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ താത്കാലി ജോലി നിലനില്‍ക്കണമെങ്കില്‍ ഡയറ്കടറുടെ വീട്ടിലെ ജോലികള്‍ കീടി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിടെയും ഡയറക്ടറുടെ കുടുംബം  ജീവനക്കാരികളോട് ജാതി വിവേചനത്തോടെ പെരുമാറിയെന്നും ജീവനക്കാരികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നിഷേധിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളും ആരോപിച്ചു. ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചാര്‍ജ്ജെടുത്ത നാള്‍ മുതല്‍ വിദ്യാര്‍ത്ഥികളും ഡയറക്ടറും തമ്മില്‍ സംഘര്‍ഷത്തിലാണ്. ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നിരവധി സിനിമ- സാമൂഹിക മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ജില്ലാ കലക്ടറുടെ ഉത്തരവ്.

കോട്ടയം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് മന്ത്രി ആര്‍ ബിന്ദു. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ ജനുവരിയോടെ പരിഹരിക്കപ്പെടും. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നത തല സമിതി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. വിശ്വോത്തര ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയര്‍മാന്‍. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തെളിവെടുപ്പിന് ഹാജറായില്ല. അതിനാല്‍ പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പുതിയ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.