Saturday, April 20, 2024
Local NewsNewsObituary

നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ കാട്ടുപോത്ത് കയറിയാല്‍ നോക്കി നില്‍ക്കുമോ

 കാഞ്ഞിരപ്പള്ളി: വന്യജീവികളുടെ ആക്രമണം തുടരുന്നതിനിടെ സര്‍ക്കാരിനും വനം വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ ജോസ് പുളിക്കല്‍. ആറ് വര്‍ഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തില്‍ 735 പേരാണ് കൊല്ലപ്പെട്ടത് .കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സര്‍ക്കാരും ബന്ധപ്പെവരും മറക്കരുതെന്ന് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. 2021 ജൂണ്‍ മുതല്‍ ഇന്ന് 124 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാധിത്വം ഏറ്റെടുക്കാന്‍ വനം വകുപ്പോ സംസ്ഥന സര്‍ക്കാരോ തയ്യറാകുമോ എന്നും ബിഷപ്പ് പറഞ്ഞു. കാട്ടുപോത്ത് നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ കയറിയാല്‍ നോക്കി നില്‍ക്കുമോയെന്നും ബിഷപ്പ് ചോദിച്ചു.നിയമന ഭേദഗതി ഉണ്ടാവേണ്ടത് അത്യാവശ്യം. പ്രദേശിക സമിതികള്‍ ഉണ്ടാകണം വനം വകുപ്പും സര്‍ക്കാരും അതിന് തയ്യാറാകണം. വന്യജീവി ആക്രമണത്തില്‍ 12 ഇന ആവശ്യങ്ങളും സീറോ മലബര്‍ കത്തോലിക്ക സഭാ കാര്‍ഷിക സംഘടന കാത്തിരപ്പള്ളി രൂപത മുമ്പോട്ടു വെച്ചു.