Thursday, April 25, 2024
NewsObituaryworld

ബോട്ട് കരയ്‌ക്കെത്തെന്നതിന് മുമ്പായിരുന്നു പാറയിലിടിച്ച് അപകടം നടന്നത്

ഇറ്റലി:ഇറ്റലിയില്‍ കൊലാബ്രിയ തീരത്ത് നടന്ന ബോട്ടപകടത്തില്‍ പെട്ട് കുഞ്ഞുങ്ങളുള്‍പ്പെടെ 59 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അഭയാര്‍ത്ഥികളുമായി വന്നിരുന്ന ബോട്ട് തകര്‍ന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി തവണയാണ് ഇറ്റലിയില്‍ ബോട്ടപകടം ഉണ്ടാവുന്നത്. പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്.കരയ്‌ക്കെത്താന്‍ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം.    അപകടത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മെഡിറ്ററേനിയന്‍ കടലിലെ മോശപ്പെട്ട കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയാണ്. പ്രാദേശിക സമയം പുലര്‍ച്ചെ 4.30ഓടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 80ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ അഗ്‌നിശമന സേനാ പറഞ്ഞു. രക്ഷപ്പെട്ടവരില്‍ ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. കരയ്‌ക്കെത്താന്‍ വെറും ഇരുപത് മീറ്റര്‍ മാത്രം ഉള്ളപ്പോള്‍ ഉണ്ടായ അപകടം സങ്കടകരമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. 200 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായത്. സുരക്ഷിതമല്ലാത്ത യാത്ര കൊണ്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും ഇത് സങ്കടകരമാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.                                                                                                                                   അഭയാര്‍ത്ഥികള്‍ ബോട്ടിലൂടെ യാത്ര ചെയ്യുന്നത് നിര്‍ത്തലാക്കുമെന്നും കുറച്ചു കൂടി ശക്തമായ നിയമം നടപ്പിലാക്കുമെന്നും അവര്‍ പറയുന്നു.മെഡിറ്ററേനിയന്‍ റൂട്ട് വഴി എത്തുന്ന അഭയാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ ബോട്ടപകടങ്ങളില്‍ പെട്ടിട്ടുള്ളത്. 2014മുതല്‍ 20,334 പേരാണ് ബോട്ടപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ഇന്റര്‍നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ മിസ്സിങ് മൈഗ്രന്റ്‌സ് പ്രൊജക്റ്റ് പറയുന്നത്.