Friday, April 26, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു.നിലക്കലിന് അടുത്ത് ഇലവുങ്കലില്‍ ഇന്ന് ഉച്ചയോടെയാണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇലവുങ്കല്‍ എരുമേലി റോഡില്‍ മൂന്നാമത്തെ വളവില്‍ വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.  തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പെട്ടത്. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോള്‍ ഇലവുങ്കല്‍ – എരുമേലി റോഡിലാണ് അപകടം നടന്നത്.ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 61 പേരാണ് ബസിലുള്ളത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

                                                         പല ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകളും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. ഇലവുങ്കല്‍ എരുമേലി റോഡില്‍ മൂന്നാമത്തെ വളവില്‍ വെച്ചാണ് അപകടം നടന്നത്. കുട്ടികളടക്കം തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. ശബരിമല വനത്തിനകത്തെ പ്രദേശമായതിനാല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത ഇടത്താണ് അപകടം നടന്നത്.പരിക്കേറ്റവരില്‍ ചിലരെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകരെന്ന് പ്രാഥമിക വിവരമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ .പൊലീസ് സാന്നിധ്യമുണ്ടായിരുന്ന പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായതെന്നതിനാല്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉടനെ തന്നെ പ്രാദേശികമായി സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളിലും ആംബുലന്‍സിലുമായി രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ആരോഗ്യവകുപ്പിനെയും ഫയര്‍ഫോഴ്‌സാ സംഘത്തെയും പൊലീസിനെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.