Wednesday, April 24, 2024
keralaNewsObituary

വിഷ്ണുപ്രിയയുടെ കൊലപാതകം: മൃഗീയമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: പ്രണയപ്പകയുടെ പേരില്‍ വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത് മൃഗീയമായെന്ന് വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍. വിഷ്ണുപ്രിയയുടെ ശരീരത്തിലുടനീളം മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്ത് അറ്റ് തൂങ്ങിയ നിലയില്‍ ആയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ കഴുത്തിലെ പ്രധാന ഞരമ്പുകള്‍ എല്ലാം മുറിഞ്ഞിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആദ്യം ശ്യാംജിത്ത് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിന് ശേഷമാണ് കഴുത്ത് അറുത്തത്. കഴുത്തില്‍ നിന്നും തല 70 ശതമാനത്തോളം വേര്‍പെട്ടിരുന്നു. കഴുത്ത് അറക്കുന്നതിന് മുന്‍പ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയിരുന്നു. പെണ്‍കുട്ടിയുടെ കയ്യിലും കാലിലും മാറിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകള്‍ ഉണ്ട്. കാലില്‍ ക്ഷതമേറ്റ പാടുകള്‍ ഉണ്ട്. കാലില്‍ ചുറ്റികകൊണ്ട് അടിച്ചതിന്റെ പാടുകളാണ് ഇതെന്നാണ് വിവരം. ചുറ്റിക കൊണ്ടുള്ള അടിയാണോ, കഴുത്തറുത്തതാണോ മരണകാരണമെന്നതിന് വിശദമായ റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. ഉച്ചയോടെയായിരുന്നു വിഷ്ണുപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് സംസ്‌കരിച്ചു.