Friday, April 19, 2024
keralaNews

മുഖ്യമന്ത്രി മകളുടെ ബിസിനസ് കാര്യങ്ങള്‍ക്കായി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് സ്വപ്ന സുരേഷ്.

കൊച്ചി മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്റെ ബിസിനസ് കാര്യങ്ങള്‍ക്കായി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മുന്‍മന്ത്രി കെ.ടി.ജലീല്‍ പറയുന്നതുപോലെ നിസാരമായ കാര്യമല്ല നടന്നത്. സുരക്ഷാ പ്രശ്‌നമുണ്ടാകുന്ന വിധമാണ് കാര്യങ്ങള്‍ നടന്നതെന്നും സ്വപ്ന പറഞ്ഞു.
2017 സെപ്റ്റംബറില്‍ ഷാര്‍ജ ഭരണാധികാരി എത്തിയപ്പോള്‍ ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്ന് സ്വപ്ന സുരേഷ് നേരത്തേ ആരോപിച്ചിരുന്നു. പിണറായിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്നും. ചര്‍ച്ചയില്‍ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.