Thursday, April 25, 2024
educationindiaNews

നീറ്റ് പരീക്ഷ ; ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി.

 

നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി. ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം അതീവഗുരുതരമാണെന്നും ഈ മാസം പതിമൂന്നിന് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇതോടെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. നീറ്റ് പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളും കോടതി തള്ളിയിരുന്നു. ബിഹാറിലെ വെള്ളപ്പൊക്കവും കൊവിഡ് ലോക്ക്ഡൗണും ചൂണ്ടിക്കാട്ടിയാണ് ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്. അതിനുമുമ്പ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റണമെന്ന ഹര്‍ജികള്‍ ഓഗസ്റ്റ് 17ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയിരുന്നു.
പരീക്ഷാര്‍ഥികളെ സഹായിക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷയ്ക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതിനാല്‍ സാമൂഹിക അകലം പാലിക്കല്‍ സാദ്ധ്യമാകില്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.