Thursday, March 28, 2024
keralaNewspolitics

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേട്ടം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേട്ടം. തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനിലടക്കം 17 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. നിര്‍ണായക വിജയം നേടി പിറവം നഗരസഭയും നിലനിര്‍ത്തി. അരൂര്‍, നന്മണ്ട, ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഡിവിഷനുകളില്‍ വിജയം എല്‍ ഡി എഫിനൊപ്പം.ഉപതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തപ്പോള്‍ പാലക്കാട് എരിമയൂര്‍ സീറ്റില്‍ സിപിഎം വിമതസ്ഥാനാര്‍ത്ഥി അപ്രതീക്ഷിത വിജയം നേടി. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 17 എണ്ണം എല്‍ഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് ബിജെപിയും ജയിച്ചു.

ഫലങ്ങള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം
വിതുര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.രവികുമാര്‍ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്. പോത്തന്‍കോട് ബ്ലോക്ക് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മലയില്‍കോണം സുനില്‍ വിജയിച്ചു .നേരത്തെ എല്‍ഡിഎഫ് വിജയിച്ച സീറ്റാണ് നിലനിര്‍ത്തിയത്. ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠന്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.വെട്ടുകാട് വാര്‍ഡ് 1490 വോട്ടിന് എല്‍ഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു.
കൊല്ലം
ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എസ്.ആശയാണ് വിജയിച്ചത്. വിജയം 16 വോട്ടിന്. തേവലക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. ആര്‍.എസ്.പിയിലെ ജി പ്രദീപ്കുമാര്‍ 317 വോട്ടുകള്‍ക്ക് വിജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്തത്.
ഇടുക്കി
ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. താമര ചിഹ്നത്തില്‍ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്. രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പ്രിന്‍സ് തോമസ് ജയിച്ചത് 678 വോട്ടുകള്‍ക്ക് വിജയിച്ചു. വോട്ടുനില പ്രിന്‍സ് തോമസ് (യുഡിഎഫ്) 678,കെ.പി അനില്‍ (എല്‍ഡിഎഫ്) 249, ലീഡ് 429
കോട്ടയം
കാണക്കാരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിന്റെ വി.ജി. അനില്‍കുമാര്‍ ജയിച്ചത് 338 വോട്ടിന്. മാഞ്ഞൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സുനു ജോര്‍ജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 112 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നു.
എറണാകുളം
കൊച്ചി കോര്‍പ്പറേഷനിലെ 63-ാം ഡിവിഷന്‍ എല്‍ഡിഎഫിന്റെ ബിന്ദു ശിവന്‍ 687 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണിത്. പിറവം നഗരസഭ 14ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണിത്.
തൃശ്ശൂര്‍
ഇരിങ്ങാലക്കുട നഗരസഭയിലെ ചാലാംപാടം ഡിവിഷന്‍ ഡഉഎ നിലനിര്‍ത്തി. മിനി ജോസ് ചാക്കോളയുടെ ഭൂരിപക്ഷം 149. കടപ്പുറം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ഘഉഎ ന് തോല്‍വി. യു ഡിഎഫ് വാര്‍ഡ് തിരിച്ചു പിടിച്ചു
പാലക്കാട്
തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എല്‍. ഡി. എഫ്. നിലനിര്‍ത്തി. എം.സന്ധ്യ യാണ്153 വോട്ടിന് ജയിച്ചത്
സി.പി. എം. വിമതന് വിജയം. പാലക്കാട് എരിമയൂര്‍ എരിമയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഇജങ വിമതന്‍ അട്ടിമറി വിജയം നേടിയത്. ജെ. അമീര്‍ വിജയിച്ചത് 377 വോട്ടിന്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അമീര്‍. യു ഡി. എഫിന്റെ സിറ്റിങ് വാര്‍ഡില്‍ സി.പിഎം സ്ഥാനാര്‍ത്ഥി മൂന്നാമതായി. ഓങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. 380 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിലെ കെ അശോകന്‍ വിജയിച്ചു.
മലപ്പുറം
മലപ്പുറം തിരുവാലി ഏഴാം വാര്‍ഡ് യു.ഡി.എഫ് വിജയിച്ചു. അല്ലേക്കാട് അജീസ് 106 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഊര്‍ങ്ങാട്ടിരി വാര്‍ഡ് അഞ്ചില്‍ സത്യന്‍ കോണ്‍ഗ്രസ് 354 വോട്ടുകള്‍ക്ക് വിജയിച്ചു. മക്കരപറമ്പില്‍ ഒന്നാം വാര്‍ഡില്‍ സി.ഗഫൂര്‍ മുസ്ലീം ലീഗ് 90 വോട്ടുകള്‍ക്ക് വിജയിച്ചു. പൂക്കോട്ടൂര്‍ വാര്‍ഡ് 14 ല്‍ സത്താര്‍ മുസ്ലീം ലീഗ് 221 വോട്ടുകള്‍ക്ക് വിജയിച്ചു. കാലടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ 278 വോട്ടിന് രജിത (യുഡിഎഫ്) വിജയിച്ചു.
കോഴിക്കോട്
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ആദര്‍ശ് ജോസഫിന്റെ വിജയം ഏഴ് വോട്ടിന്. ലിന്റോ ജോസഫ് എംഎല്‍എയായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. ഉണ്ണിക്കുളം പഞ്ചായത്തിലെ 15 ആം വാര്‍ഡായ വള്ളിയോത്ത് ഡഉഎ നിലനിര്‍ത്തി. ഛങ ശശീന്ദ്രന്‍ 530 വോട്ടിന് വിജയിച്ചു. വള്ളിയോത്ത് വാര്‍ഡിലെ സിറ്റിംഗ് മെമ്പറുടെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.
കാസര്‍ഗോഡ്
കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് വിജയം. ഇതോടെ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.