കഴിഞ്ഞ ‘ശനി ‘ ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ………. അത് കണ്ടകശനിയായിരുന്നു.
ചെറിയ ചാറ്റൽ മഴ ……. പിന്നെ മഴ തുടർന്നു …….. കുറച്ചു കഴിഞ്ഞപ്പോൾ അതിശക്തമായ മഴ …. മണിക്കൂറുകളോളം നിര്‍ത്താതെ ആ മഴ പെയ്തു.
മലയോരമേഖലയിൽ സർവനാശം വിതച്ച ഉരുൾപൊട്ടൽ എട്ടുദിവസം പൂർത്തിയാകുമ്പോൾ ഭീതിയുടെ നിഴലിലാണ് ഇന്നും പ്രദേശവാസികൾ.മിനിറ്റുകൾ കൊണ്ട് സകല സമ്പാദ്യവും തകർന്നടിഞ്ഞ ഉരുൾ പൊട്ടൽ ഇന്ന് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി തീരുകയാണ്.
മലയോരമേഖലയിൽ സർവനാശം വിതച്ച ഉരുൾപൊട്ടൽ എട്ടുദിവസം പൂർത്തിയാകുമ്പോൾ ഭീതിയുടെ നിഴലിലാണ് ഇന്നും പ്രദേശവാസികൾ.മിനിറ്റുകൾ കൊണ്ട് സകല സമ്പാദ്യവും തകർന്നടിഞ്ഞ ഉരുൾ പൊട്ടൽ ഇന്ന് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി തീരുകയാണ്.
കോട്ടയം – ഇടുക്കി ജില്ലകളിൽപ്പെട്ട കൂട്ടിക്കൽ – കൊക്കയാർ മലയോരമേഖലകളിൽ ഇന്ന് അവശേഷിക്കുന്നത് ചെളിയും മാലിന്യങ്ങൾ നിറഞ്ഞ മാലിന്യകൂമ്പാരമാണ്. രണ്ടും പ്രദേശങ്ങളിലായി 25 ലധികം പേരുടെ ജീവനാണ് ഉരുൾപൊട്ടൽ കവർന്നത്.
ഒഴുക്കിൽപ്പെട്ട് കാണാതായവരെ ഇനിയും കണ്ടെത്താനുണ്ട്. 610 ലധികം വീടുകൾ പൂർണ്ണമായും 728 ലധികം വീടുകൾ ഭാഗികമായും മേഖലകളിൽ തകർന്നു . ഉടുത്തിരുന്ന വസ്ത്രമൊഴികെ മറ്റെല്ലാം ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. മലമുകളിൽ നിന്നും ഒഴുകിയെത്തിയ മഴവെള്ളത്തിൽ പാറകളും – മരങ്ങളും കടപുഴകിയാണ് മലയോര മേഖലയുടെ നാശത്തിന് വഴിയൊരുക്കിയത് . മഴയെ കുറിച്ച് സംസാരിച്ചു നിൽക്കുമ്പോൾ മഴക്കെടുതി അകപ്പെട്ടുപോയവരുടെ വേദനയിലാണ് ഇന്നും ഈ ജനത.നാളിതുവരെയുള്ള സകല സമ്പാദ്യങ്ങളും സ്വരൂപിച്ച് നിർമ്മിച്ച വീടുകൾ കൺമുമ്പിൽ തകർന്നത് കണ്ടു മനസ്സ് മരവിച്ച വിലാപങ്ങളിൽ ആ പകലിന്റെ നഷ്ടം ഇതുവരെ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ പുത്തുമലയും, പെട്ടിമുടിയും,കവളപ്പാറയും ദുരന്തവും മറക്കുന്നതിന് മുമ്പാണ് കൂട്ടിക്കലും കൊക്കയാറും വിലാപങ്ങളുടെ കേന്ദ്രമായി മാറുന്നത് . ഉരുൾപൊട്ടലിന്റെ അടിസ്ഥാനകാരണം എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മലയോര മേഖലയുടെ സർവ്വനാശത്തിന് പാറമടകളാണ് കാരണമെന്ന് ചിലർ പറയുന്നു. ഇതിന്റെ പേരിൽ രാഷ്ട്രീയക്കാർ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുകയാണ്. യഥാർത്ഥ കാരണം പഠിച്ച ഇനി ഉരുൾപൊട്ടൽ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ കടമയാണ് . ദുരിത ബാധിതരുടെ പുനരധിവാസം വലിയ ചോദ്യത്തിനും തന്നെയാണ്.ആരാണ് ഇവർക്ക് സ്ഥലവും വീടും നൽകുക. ആരാണ് ഇവരെ സംരക്ഷിക്കുക .എല്ലാവരും ആശ്രയിക്കുന്നതും അപേക്ഷിക്കുന്നുതും സംസ്ഥാന സർക്കാരിനോടാണ്. ദുരന്തമേഖലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളും , സന്നദ്ധ സംഘടനകളും , സാമൂഹിക സംഘടനകളും , ദുരിതമനുഭവിച്ചവർക്ക് കൈത്താങ്ങായി പ്രവർത്തിച്ചതും ശ്രദ്ധേയമാണ്. തുലാവർഷത്തിന്റെ വരവും കാത്തിരിക്കുന്ന ഈ വേളയിൽ ആറുകളുടെയും – തോടുകളുടെയും തീരത്ത് താമസിക്കുന്നവരും മലയടിവാരത്തിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട് .